
പത്തനംതിട്ട തിരുവല്ല നഗര മധ്യത്തിലെ വീട്ടിൽ നിന്നും17 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി. കന്യകുമാരി സ്വദേശി സെൽവരാജ് ക്രിസ്റ്റഫറിനെ തമിഴ്നാട് മാർത്താണ്ഡത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തതു
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതി സെൽവരാജ് ക്രിസ്റ്റഫറിനെ പോലീസ് പിടികൂടിയത്.തിരുവല്ല പിയാത്തോ സ്റ്റുഡിയോ ഉടമ ലീലാ ബോബിയുടെ വീട്ടിൽ ഈ മാസം ഇരുപതിനാണ് മോഷണം നടന്നത്. 17 ലക്ഷം രൂപയുടെ ആഭരണങ്ങളും ഒരുലക്ഷം രൂപയുമാണ് വീട്ടിൽനിന്ന് നഷ്ടപ്പെട്ടത്.വീടിന്റെ പ്രധാന വാതിലിനോട് ചേർന്ന ജനൽ തുറന്നാണ് പ്രതി വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് അലമാരയ്ക്കുള്ളിൽ നിന്നാണ് സ്വർണാഭരണങ്ങളും പണവും കവർന്നത്.തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ പി എസ് വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ്. സംഘമാണ് പ്രതിയെ പിടികൂടിയത്.
മോഷണ മോതൽ മാർത്താണ്ഡത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ക്രിസ്റ്റഫറിൽ നിന്നും 9 ലക്ഷത്തോളം രൂപയും പോലീസ് കണ്ടെടുത്തു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു. ക്രിസ്റ്റഫർക്കെതിരെ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ ജില്ലകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്നും അന്വേഷണം നടത്തുന്നുണ്ട്. തിരുവല്ലയിലെ മറ്റ് സ്ഥലങ്ങൾ മോഷണ കേസുമായി പ്രതിക്ക് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here