M V Govindan: ഗവര്‍ണറുടെ RSS അജണ്ട കേരളത്തില്‍ വിലപ്പോവില്ല: എം വി ഗോവിന്ദന്‍

ഗവര്‍ണറുടെ RSS അജണ്ട കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(M V Govindan Master). യാതൊരു അധിക്ഷേപവും മന്ത്രി കെ എന്‍ ബാലഗോപാല്‍(K N Balagopal) നടത്തിയിട്ടില്ല. രാജ്ഭവന്‍ ഉപരോധ സമരത്തില്‍ ഒരു ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുക്കും. വികസനം അച്ചിമറിയ്ക്കാനാവില്ലെന്നും ഭരണഘടനാപരമായി കാര്യങ്ങളെ നേരിടുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് വ്യത്യസ്ത നിലപാട് മുസ്ലിം ലീഗ് കൈക്കൊണ്ടു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ പോലും ലീഗ് കോണ്‍ഗ്രസിനൊപ്പം നിന്നു. അങ്ങനെയുള്ള ലീഗാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നിലപാട് തള്ളിക്കളയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗവര്‍ണറുടെ നിലപാടുകള്‍ ആര്‍എസ്എസ്-ബിജെപി സമീപനത്തിന്റെ ഭാഗമാണ്. ആ നിലപാടുകള്‍ എങ്ങനെ കേരളത്തില്‍ നടപ്പാക്കാനാകുമെന്ന് നോക്കുകയാണ് ഗവര്‍ണര്‍. സര്‍വ്വകലാശാല വിഷയം കൂടി ചേര്‍ത്തുവെച്ചല്‍ ഗവര്‍ണറുടെ മനസില്‍ എന്തെന്ന് അറിയാം. ഇത് ഫാസിസ്റ്റ് മാതൃകയാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ഗവര്‍ണര്‍ ചാന്‍സിലറായി ഇരിക്കണമെന്ന് ഒരു യുജിസി ചട്ടവും പറയുന്നില്ല. ഗവര്‍ണര്‍ ഒരു വിഭാഗം മാധ്യമങ്ങളെ പത്രസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കി. എന്നിട്ടും മാധ്യമപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്ക് മുന്നിലിരുന്നു. ചോദ്യം ചോദിക്കുന്നവരെ് പത്രസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News