ബലാത്സംഗ കേസിൽ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൌസ് ഉൾപ്പെടെയുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.
വരും ദിവസങ്ങളിൽ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും.അതേസമയം അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് എം എൽ എ വ്യക്തമായ മറുപടി നൽകുന്നില്ലെന്നാണ് വിവരം. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് എൽദോസ് കുന്നപ്പിള്ളി.
വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ യുവതി ഇന്ന് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകും. കൂടാതെ എൽദോസിന്റെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന പ്രോസിക്യൂഷൻ ഹർജി ഇന്ന് ഹൈക്കോടതിയി ഫയൽ ചെയ്യുമെന്നാണ് വിവരം.
എന്നാൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ പുതുതായി സൈബർ കേസുകൂടി രജിസ്റ്റർ ചെയ്തു.പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ കേസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here