
കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലപാതകക്കേസ് പ്രതി ശ്യാംജിത്തിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു.വിഷ്ണുപ്രിയയെ തലയ്ക്കടിച്ചു വീഴ്ത്താനുപയോഗിച്ച ചുറ്റിക വാങ്ങിയ കൂത്തുപറമ്പിലെ കടയിലെത്തിച്ചാണ് തെളിവെടുത്തത്.മൂന്ന് ദിവസത്തേക്കാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
പ്രതി ശ്യാംജിത്തിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാനാരംഭിച്ചു.വിഷ്ണുപ്രിയയെ തലയ്ക്കടിച്ചു വീഴ്ത്താൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയത് കൂത്തുപറമ്പിലെ കടയിൽ നിന്നാണെന്ന് പ്രതി മൊഴി നൽകിയിരുന്നു. ഇവിടെ പ്രതിയെ എത്തിച്ച് തെളിവ് ശേഖരിച്ചു.വിഷ്ണുപ്രിയയുടെ സുഹൃത്തിന് പിൻതുടർന്ന് കോഴിക്കോട് വരെ ശ്യാംജിത്ത് പോയിരുന്നു.അവിടെ വച്ച് വാക്കേറ്റവുമുണ്ടായി.ഇവിടെയും തെളിവെടുപ്പിനായി കൊണ്ടു പോകും. വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വളളിയായിലെ വീട്ടിലും തെളിവെടുപ്പിനായി കൊണ്ടു പോകും.
കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് മാനന്തേരിയിലെ ശ്യാംജിത്തിൻ്റെ വീട് ആയുധങ്ങളും വസ്ത്രങ്ങളും ഒളിപ്പിച്ച സ്ഥലം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു.ഈ മാസം 22 നാണ് പ്രണയപ്പകയുടെ പേരിൽ വിഷ്ണുപ്രിയയെ പ്രതി ശ്യാംജിത്ത് നിഷ്ഠുരമായി കൊലപ്പെടുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here