സതീശൻ പാച്ചേനിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി

അന്തരിച്ച കോൺഗ്രസ്സ് നേതാവ് സതീശൻ പാച്ചേനിക്ക് രാഷ്ട്രീയ കേരളത്തിന്റെ യാത്രാമൊഴി.വൻ ജനാവലിയുടെ സാനിധ്യത്തിൽ മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു.മകൻ ജവഹർ ചിതയ്ക്ക് തീ കൊളുത്തി.

കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാ തുറകളിലുള്ള ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എൽ ഡി എഫ് കൺവീനർ ഇപി ജയരാജൻ,സ്പീക്കർ എ എൻ ഷംസീർ,മുൻ കെ പി സിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി തുടങ്ങിയവർ ഡിസിസി ഓഫീസിലെത്തി അന്ത്യോപചാരം അർപ്പിച്ചു.പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടു പോയി.സതീശൻ പാച്ചേനിയുടെ മകൻ ജവഹർ ചിതയ്ക്ക് തീ കൊളുത്തി.

തുടർന്ന് പയ്യാമ്പലത്ത് ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സംസാരിച്ചു.വ്യാഴാഴ്ച മൃതദേഹം പൊതുദർശനത്തിന് വച്ച കണ്ണൂർ പാച്ചേനിയിലെ കുടുംബ വീട്ടിലും,കോൺഗ്രസ്സ് തളിപ്പറമ്പ ബ്ലോക്ക് കമ്മറ്റി ഓഫീസിലും,സഹോദരന്റെ വീട്ടിലും ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കാണ് സതീശൻ പാച്ചേനി അന്തരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News