പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ഉദ്യാനന്തരീക്ഷം സൃഷ്ടിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍(Different Art Centre) ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിക്ക് തുട ക്കമായി. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍(VN VASAVAN) അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമെത്തിക്കുവാന്‍ ശ്രമിക്കുന്ന പുതിയ ആശയമാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ നടപ്പിലാക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ ശരിയായ ശേഷി വളര്‍ത്തുവാന്‍ ഈ സംരംഭത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഫറന്റ് ആര്‍ട് സെന്ററിനോട് ചേര്‍ന്നാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ നിർവഹിച്ചു. യൂണിറ്റില്‍ ക്രമീകരിച്ചിരിക്കന്ന റൊട്ടേറ്റിംഗ് പാനില്‍ അലങ്കാരച്ചെടികളുടെ പോട്ട് സ്ഥാപിച്ചാണ് മന്ത്രിമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. നബാര്‍ഡ് സി.ജി.എം ഗോപകുമാരന്‍ നായര്‍.ജി മുഖ്യാതിഥിയായി.
കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ റോയ് സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി. നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസര്‍ മിനു അന്‍വര്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, പ്രോജക്ട് ഓഫീസര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സെന്‍സറി പ്ലാന്റ്‌സ്, വിവിധയിനം പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങി നിരവധി ചെടികള്‍ അടങ്ങുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കുട്ടികളുടെ മേല്‍നോട്ടത്തിലാണ്.
ഓരോ കുട്ടിക്കും ഓരോ ചെടിയാണ് പരിപാലിക്കുവാനായി നല്‍കിയിരിക്കുന്നത്. അതിന്റെ വളര്‍ച്ച കുട്ടികള്‍ തന്നെ പരിശോധിച്ച് രേഖപ്പെടുത്തുന്ന സിസ്റ്റവും യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ ശാരീരിക മാനസിക വികാസത്തിന് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ഏറെ പ്രയോജനകരമാകുമെന്നും ഇതിനായി നബാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവരുടെ സഹകരണവും പിന്തുണയുമുണ്ടെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
ചെറിയ കാര്യങ്ങളാണ് പലപ്പോഴും സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നത്. അത്തരത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേയ്ക്കുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വലിയൊരു തരംഗം തന്നെ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമെത്തിക്കുവാന്‍ ശ്രമിക്കുന്ന പുതിയ ആശയമാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പിയിലൂടെ നടപ്പിലാക്കുന്നതെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഭിന്നശേഷിക്കാര്‍ക്ക് ശാസ്ത്രീയമായ രീതിയില്‍ ശരിയായ ശേഷി വളര്‍ത്തുവാന്‍ ഈ സംരംഭത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഫറന്റ് ആര്‍ട് സെന്ററിനോട് ചേര്‍ന്നാണ് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി യൂണിറ്റ് ഒരുക്കിയിരിക്കുന്നത്. യൂണിറ്റില്‍ ക്രമീകരിച്ചിരിക്കന്ന റൊട്ടേറ്റിംഗ് പാനില്‍ അലങ്കാരച്ചെടികളുടെ പോട്ട് സ്ഥാപിച്ചാണ് മന്ത്രിമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. നബാര്‍ഡ് സി.ജി.എം ഗോപകുമാരന്‍ നായര്‍.ജി മുഖ്യാതിഥിയായി. കേരള കാര്‍ഷിക സര്‍വകലാശാല ഡീന്‍ റോയ് സ്റ്റീഫന്‍ മുഖ്യപ്രഭാഷണം നടത്തി.
നബാര്‍ഡ് ഡിസ്ട്രിക്ട് ഡെവലപ്മെന്റ് ഓഫീസര്‍ മിനു അന്‍വര്‍, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, പ്രോജക്ട് ഓഫീസര്‍ പ്രവീണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സെന്‍സറി പ്ലാന്റ്‌സ്, വിവിധയിനം പച്ചക്കറികള്‍, അലങ്കാരച്ചെടികള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങി നിരവധി ചെടികള്‍ അടങ്ങുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ഭിന്നശേഷിക്കുട്ടികളുടെ മേല്‍നോട്ടത്തിലാണ്.
ഓരോ കുട്ടിക്കും ഓരോ ചെടിയാണ് പരിപാലിക്കുവാനായി നല്‍കിയിരിക്കുന്നത്. അതിന്റെ വളര്‍ച്ച കുട്ടികള്‍ തന്നെ പരിശോധിച്ച് രേഖപ്പെടുത്തുന്ന സിസ്റ്റവും യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളിലെ ശാരീരിക മാനസിക വികാസത്തിന് ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി ഏറെ പ്രയോജനകരമാകുമെന്നും ഇതിനായി നബാര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവരുടെ സഹകരണവും പിന്തുണയുമുണ്ടെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here