‘ഞാൻ കഷായം കുടിച്ച കാര്യം ചേട്ടനോട് പറഞ്ഞിട്ടില്ല, ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചെന്നാണ് പറഞ്ഞത്’; ഷാരോണിന്റെ ശബ്ദ സന്ദേശം പുറത്ത്

പാറശ്ശാല സ്വദേശിയായ ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹതയേറുന്നു. തന്റെ പെൺസുഹൃത്തിന് ഷാരോൺ അയച്ച വാട്സ് ആപ്പ് ശബ്ദസന്ദേശം കൈരളിന്യൂസിന്.

കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലായെന്നും ഡേറ്റ് കഴിഞ്ഞ ജ്യൂസ് കുടിച്ചതാണ് പ്രശ്ന കാരണമെന്നാണ് വീട്ടിൽ പറഞ്ഞെതെന്നും ഷാരോൺ ശബ്ദസന്ദേശത്തിൽ പറയുന്നു. ജ്യൂസിൽ ചില സംശയങ്ങളുണ്ടെന്ന് കാമുകി ഷാരോണിനോട് പറയുന്നതും പുറത്ത് വന്ന വാട്സ് ആപ്പ് സന്ദേശത്തിലുണ്ട്.മുൻപ് പഴകിയ ജ്യൂസ് കുടിച്ചെന്നും സന്ദേശത്തിൽ പരാമർശമുണ്ട്.

തന്റെ ചേട്ടനോട് താൻ കഷായം കുടിച്ച കാര്യമൊന്നും പറഞ്ഞിട്ടില്ലെന്നും പകരം അന്ന് കുടിച്ച തീയതി കഴിഞ്ഞ ‘മാ’ കുടിച്ചിട്ടാണ് തനിക്ക് ഛർദി ഉണ്ടായതെന്നുമാണ് വീട്ടിൽ പറഞ്ഞതെന്നും ഷാരോൺ സന്ദേശത്തിൽ പറയുന്നു.

അതേസമയം, ചൊവ്വാഴ്ചയാണ് ഷാരോൺ രാജ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയപ്പോൾ നൽകിയ ജ്യൂസ് കുടിച്ച ശേഷം നിരവധി തവണ ഛർദ്ദിച്ച് അവശനായെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നുമാണ് കുടുംബത്തിന്‍റെ പരാതി. എന്നാൽ ഷാരോണിനെ വിഷം കലര്‍ത്തി കഷായം നൽകി കൊന്നെന്ന കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് പെണ്‍കുട്ടി പറഞ്ഞു. ആരോപണങ്ങൾ പറയാനുള്ളവര്‍ പറഞ്ഞോട്ടേ. താൻ ഒന്നും ചെയ്തിട്ടില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.

ഷാരോണിന്റെ രക്ത പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ലെന്നാണ് കണ്ടെത്തല്‍. ദിവസങ്ങള്‍ക്ക് ശേഷമാണ് വൃക്കയും കരളും തകരാറിലായത് എന്നാണ് കണ്ടെത്തൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News