മ്യൂസിയം(museum) ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട കൂടുതൽ ദൃശ്യങ്ങൾ കൈരളിന്യൂസിന് ലഭിച്ചു. അമ്പലമുക്കിലെ വീട്ടിലും സമാനമായ രീതിയിൽ അപരിചിതനെത്തിയാതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. മ്യൂസിയം സംഭവവുമായി ബന്ധപ്പെട്ട പ്രതിയാണോ ഇതെന്നതാണ് ഇപ്പോൾ പൊലീസ്(police) അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് വീട്ടുകാർ പേരൂർക്കട പൊലീസിന് പരാതി നൽകി.
അതേസമയം മ്യൂസിയം പരിസരത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച കേസിലെ പ്രതിക്കായി പൊലീസ് തിരിച്ചില്‍ തുടരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കുറവന്‍കോണത്ത് വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ഇതേ പ്രതിയാണെന്ന് വീട്ടുടമ ആരോപിച്ചിരുന്നു. ഇക്കാര്യവും അന്വേഷണസംഘം പരിശോധിക്കുകയാണ്. കൂടുതല്‍ ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനെയും ഉള്‍പ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here