Sharon:ഷാരോണ്‍ രാജിന്റെ കൊലപാതകം;പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്

പാറശ്ശാല ഷാരോണ്‍(Sharon) കൊലപാതക കേസ് പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. കല്ലേറില്‍ പുമ്പള്ളിക്കോണത്തെ വീടിന്റെ ജനല്‍ ചില്ലകള്‍ തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അജ്ഞാതരാണ് സംഭവത്തിന് പിന്നില്‍. ഗ്രീഷ്മയെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.

അതേസമയം ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ബന്ധുവായ പെണ്‍കുട്ടിയും സംശയനിഴലില്‍. മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്യുന്നു. മൂന്ന് പേരെയും മൂന്നിടത്ത് ഇരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഗ്രീഷ്മയുടെ അറസ്റ്റ് 11 മണിയോടെ രേഖപ്പെടുത്തും.

കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമെന്നും ഗ്രീഷ്മയുടെ മൊഴിയില്‍ പറയുന്നു.

Sharon:ഷാരോണ്‍ രാജിന്റെ കൊലപാതകം; പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ(Sharon Raj) കൊലപാതകത്തില്‍(murder) പ്രതി ഗ്രീഷ്മയെ(Greeshma) ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഗ്രീഷ്മയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കും. മറ്റ് പ്രതികളില്ലെന്നാണ് നിലവില്‍ അന്വേഷണ സംഘത്തിന്റെ നിഗമനം.

ആദ്യം വിവാഹം കഴിക്കുന്നയാള്‍ പെട്ടെന്ന് മരിക്കുമെന്ന ജാതകദോഷം അടക്കം പറയുന്ന പെണ്‍കുട്ടിയുടെ കൂടുതല്‍ വാട്സ് ആപ്പ് ചാറ്റുകളും നേരത്തെ പുറത്ത് വന്നിരുന്നു. ഇത് അന്ധവിശ്വാസമാണെന്ന് തെളിയിക്കാനാണ് ഷാരോണ്‍ വെട്ടുകാട് പള്ളിയില്‍ വച്ച് കുങ്കുമം ചാര്‍ത്തി വീട്ടിലെത്തി താലികെട്ടിയതെന്നാണ് ഷാരോണിന്റെ ബന്ധുക്കള്‍ പറയുന്നത്. ഛര്‍ദ്ദിച്ച് അവശനായി ആശുപത്രിക്കിടക്കയില്‍ നിന്ന് ഷാരോണ്‍ നടത്തിയ വാട്സാപ്പ് ചാറ്റിലുമുണ്ട് അടിമുടി ദുരൂഹത.

വീട്ടില്‍ വന്ന ഓട്ടോക്കാരനും ജ്യൂസ് കുടിച്ചപ്പോള്‍ അസ്വസ്ഥത ഉണ്ടായിരുന്നു എന്ന് പെണ്‍കുട്ടി പറയുന്നുണ്ട്. ഇതും ആസിഡോ വിഷമോ ഉള്ളില്‍ ചെന്നതിനാലാവാമെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. ഇതിനിടെയാണ് ഈ മാസം ആദ്യം ചലഞ്ചെന്ന പേരില്‍ ഷാരോണും സുഹൃത്തും ഒരുമിച്ച് ജ്യൂസ് കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കഴിഞ്ഞ ദിവസം എട്ടുമണിക്കൂര്‍ നേരം നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ വനിതാ സുഹൃത്തിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് പറയുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News