മോർബി ദുരന്തം; അറ്റകുറ്റപ്പണി നടത്തിയ ഏജൻസികൾക്കെതിരെ കേസ്

ഗുജറാത്തിലെ മോർബി തൂക്കുപാല ദുരന്തത്തിൽ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ എംജിഎംടി ഏജൻസികൾക്കെതിരെ കേസെടുത്തു ചെയ്തു.മോർബി ബി ഡിവിഷൻ പോലീസ് ഇൻസ്പെക്ടർ പ്രകാശ് ഭായ് ദേകവാദിയ ആണ് കേസ് രജിസ്റ്റർ ചെയ്തത്.304,308,114 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം, പാലം തകർന്നുണ്ടായ ദുരന്തത്തിൽ മരണം 132 ആയെന്ന് ഗുജറാത്ത് ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ്. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണെന്നും അറിയിച്ചു.

അപകടം നടക്കുന്ന സമയത്ത് അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരുമടക്കം രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മോർബി നഗരത്തിൽ ബന്ദ് ആചരിക്കും. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന മോർബി സിവിൽ ആശുപത്രിയിൽ കൂട്ടക്കരച്ചിലുകളാണ് ഉയരുന്നത്.

നവീകരിച്ച് 5-6 ദിവസങ്ങൾക്ക് ശേഷം പാലം എങ്ങനെ തകർന്നുവെന്നും ആരാണ് അവിടെ ഇത്രയധികം ആളുകളെ അനുവദിച്ചതെന്നുംഅന്വേഷിക്കണമെന്നും വിരമിച്ച സുപ്രീംകോടതിയോ ഹൈക്കോടതിയോ ജഡ്ജിമാരുടെ നേതൃത്വത്തിൽ ആയിരിക്കണം അന്വേഷണം നടത്തേണ്ടത്,ഈ സമയത്ത് ആരെയും വിമർശിക്കാൻ ഉദ്ദേശിക്കുന്നില്ലായെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here