നടിയെ ആക്രമിച്ച കേസിൽ ദിലീപും ശരത്തും എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയിൽ ഹാജരായി . കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് ദിലീപും കൂട്ടുപ്രതി ശരത്തും നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളുകയായിരുന്നു . ദിലീപിനെതിരെ ചുമത്തിയ പുതിയ കുറ്റം നിലനിൽക്കുമെന്ന് ജഡ്ജി ഹണി എം വർഗീസ് വ്യക്തമാക്കി. കുറ്റപത്രം വായിച്ചുകേൾക്കാൻ ആണ് ഇരുവരോടും ഹാജരാകാൻ ആവശ്യപ്പെട്ടത് .
ദിലീപിനെതിരെ തെളിവുനശിപ്പിച്ച കുറ്റവും ശരത്തിനെതിരെ തെളിവുമറയ്ക്കാൻ ശ്രമിച്ച കുറ്റവുമാണ് പുതുതായി ക്രൈംബ്രാഞ്ച് ചുമത്തിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിൽ എട്ടാം പ്രതിയായ ദിലീപിന്റെ വീട്ടിലെത്തിച്ചത് 15–-ാംപ്രതിയായ ശരത്താണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ദൃശ്യങ്ങൾ വീട്ടിലെത്തിച്ചശേഷം നശിപ്പിച്ചത് ശരത്തിന്റെ നേതൃത്വത്തിലാണ്. ദിലീപും അഭിഭാഷകനും നിരവധിതവണ ദൃശ്യങ്ങൾ കണ്ടതിന് തെളിവുകളുണ്ട്. ദൃശ്യങ്ങൾ കണ്ടകാര്യം ദിലീപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അഭിഭാഷകൻ പറയുന്നതിനും തെളിവുണ്ട്.
അതേസമയം ദിലീപിനും ശരത്തിനും കുറ്റപത്രം വായിച്ച് കേൾപ്പിക്കുകയും ദിലീപും ശരത്തും കോടതിയിൽ കുറ്റം നിഷേധിക്കുകയും ചെയ്തു .അടച്ചിട്ട മുറിയിൽ ആയിരുന്നു കോടതി നടപടികൾ .കേസ് നവംബർ 3 ന് പരിഗണിക്കും .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here