
കേരള സർവകലാശാല സെനറ്റിൽ നിന്നും പുറത്താക്കിക്കൊണ്ടുള്ള, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി ചോദ്യം ചെയത് 15 അംഗങ്ങൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ചാൻസലർക്കെതിരെ കോടതി പരാമർശം നടത്തിയിരുന്നു.
ചീത്ത വിളിച്ചാൽ പ്രീതി നഷ്ടപ്പെടില്ലെന്നും വ്യക്തിപമായ പ്രീതിയല്ല,നിയമപരമായ പ്രീതിയാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം സെനറ്റംഗങ്ങളെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമുണ്ടെന്നും പതിനഞ്ച് സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി അംഗീകരിക്കാത്തത് നിയമ വിരുദ്ധമാണെന്നുമാണ് ഗവർണറുടെ വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here