മോർബി തൂക്കുപാലം അപകടത്തിൽ ഒറെവ ഗ്രൂപ്പിന് ഗുരുതര പിഴവുകൾ .പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും നടത്തിപ്പിന്റെയും ചുമതലയുണ്ടായിരുന്ന ഒറെവ ഗ്രൂപ്പിനെതിരെ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു .
പാലത്തിന്റെ പ്രതലത്തിൽ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത് ,തൂക്കുപാലത്തിന്റെ കേബിളുകൾ തുരുമ്പിച്ചതാണ് ,കേബിളുകൾ മാറ്റിയില്ല , ഗ്രീസും ഓയിലും ഇല്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്
കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത് .
പരിശോധനയോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ഒക്ടോബർ 26ന് പാലം തുറന്നത് .ഗുജറാത്ത് മോർബി തൂക്കുപാലം അപകടം ദൈവ വിധിയാണെന്ന് ഒറെവ ഗ്രൂപ്പ് മാനേജർ ദീപക് പരീഖ് പറഞ്ഞു.ഒറെവ കമ്പനി മാനേജർ ദീപക് രേഖ ഉൾപ്പെടെ ഒൻപതുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here