കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ല: മുഖ്യമന്ത്രി

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റം എങ്ങനെ തകര്‍ക്കാം എന്നതാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കം. നമ്മുടെ നാല് സര്‍വകലാശാലകള്‍ ആദ്യ നൂറിന്റെ പട്ടികയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ഈ വളര്‍ച്ചയില്‍ അസ്വസ്ഥരാണ് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉള്‍പ്പെടെ എതിര്‍പ്പുകള്‍ ഉയരുന്നു. ഇവരുടെ അടിസ്ഥാനരഹിത പ്രചരണങ്ങളില്‍ സര്‍ക്കാര്‍ വീഴില്ലെന്നും കേരളത്തില്‍ വി.സിമാരെ പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ കേന്ദ്ര സര്‍വകലാശാല വി.സിമാരുടെ കാര്യം പരാമര്‍ശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള നിയമസഭയാണ് ചാന്‍സിലര്‍ പദവി നല്‍കിയത്. ആ പദവിയിലിരുന്ന് ഗവര്‍ണര്‍ സര്‍വ്വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നു. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാകുന്നത്. എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയവരെയാണ് കേരളത്തില്‍ വി.സി മാരായി നിയമിച്ചിട്ടുള്ളതെന്നും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അവര്‍ നിയമിതരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here