ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്എസ്: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റം എങ്ങനെ തകര്‍ക്കാം എന്നതാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരാകാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു . സെനറ്റ് , സിൻഡിക്കേറ്റ് അംഗങ്ങളെ പിരിച്ചുവിടുന്നു. അതിനായി പൊലീസിന് നിർദ്ദേശം നൽകുന്നു. പൊലീസിന് നിർദ്ദേശം നൽകാൻ ഇവിടെ സർക്കാരുണ്ട്. അവരുടെ ജോലി ചെയ്യാൻ അവർക്ക് അറിയാം. അവരല്ല താനാണ് ഇത് ചെയ്യേണ്ടത് എന്ന വ്യാമോഹം ഉണ്ടെങ്കിൽ അത് മനസ്സിലിരുന്നാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ഇടപെടലിന് കളമൊരുക്കാനും സര്‍വകലാശാലകളെ കാവിവത്കരിക്കാനുമാണ് ഗവര്‍ണറുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബില്ലുകളും ഓര്‍ഡിനന്‍സുകളും ഒപ്പിടാതെ അനിശ്ചിതമായി പിടിച്ചു വച്ചിരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. ഇങ്ങനെ ഏതെങ്കിലും ഗവര്‍ണര്‍ ചെയ്യുമെന്ന് ഭരണഘടനാ ശില്‍പ്പികള്‍ സങ്കല്‍പ്പിച്ചിട്ടു പോലുമില്ല.

ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ചെന്നില്ല എന്ന് കരുതി കൂട്ടത്തോടെ പുറത്താക്കുകയാണോ ചെയ്യേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. 11 സര്‍വകലാശാലകളുടെ വി.സിമാരോടാണ് രാജി ആവശ്യപ്പെട്ടത്. അവര്‍ രാജിവച്ചിരുന്നെങ്കില്‍ ഈ സര്‍വകലാശാലകളുടെ സ്ഥിതി എന്തായേനെ എന്നും അയോഗ്യരായിട്ടുള്ളവരെ സെര്‍ച്ച് കമ്മിറ്റിയില്‍ വേണം എന്ന് പറഞ്ഞാല്‍ അവര്‍ അംഗീകരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

പ്രീതി ആത്മനിഷ്ഠമല്ല. മന്ത്രിസഭയില്‍ ആര് വേണം വേണ്ട എന്ന് ഗവര്‍ണര്‍ക്ക് തീരുമാനിക്കാനാവുമോ എന്നും ഇതൊക്കെ അല്‍പം മാറിയിരുന്ന് ആലോചിച്ചാല്‍ പിടി കിട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫിനെ പോലെ സ്‌കൂള്‍ ടീച്ചറെയോ പാര്‍ട്ടി ജില്ലാ പ്രസിഡന്റിനെയോ വി.സി യാക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചിട്ടില്ലെന്നും നാടിന്റെ വികസനത്തിനെതിരെയുള്ള പ്രതിബന്ധങ്ങള്‍ ഉണ്ടാക്കുന്നവരെ ഒറ്റക്കെട്ടായി നേരിടാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് ഗവര്‍ണര്‍ ആരിഫി മുഹമ്മദ് ഖാന്‍ പ്രകടമാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നിയമസഭയാണ് ചാന്‍സിലര്‍ പദവി നല്‍കിയത്. ആ പദവിയിലിരുന്ന് ഗവര്‍ണര്‍ സര്‍വ്വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നു. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാകുന്നത്. എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയവരെയാണ് കേരളത്തില്‍ വി.സി മാരായി നിയമിച്ചിട്ടുള്ളതെന്നും രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അവര്‍ നിയമിതരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള നിയമസഭയാണ് ചാന്‍സിലര്‍ പദവി നല്‍കിയത്. ആ പദവിയിലിരുന്ന് സര്‍വ്വകലാശാലകളെ അപകീര്‍ത്തിപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നു. ജുഡീഷ്യറിക്കും മേലെയാണ് താന്‍ എന്ന ഭാവമാണ് പ്രകടമാകുന്നത്. എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയവരെയാണ് കേരളത്തില്‍ വി.സി മാരായി നിയമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ അല്ല അവര്‍ നിയമിതരായത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയെ പോലും മറികടന്നു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്ട് ഉണ്ടാകുന്നത്. ചാന്‍സിലര്‍ ഭരണഘടനാ പദവിയല്ല, മറിച്ച് സര്‍വകലാശാല നിയമ പ്രകാരമുള്ള പദവിയാണ്. വൈസ് ചാന്‍സിലര്‍ക്കെതിരെ സര്‍വകലാശാല നിയമമനുസരിച്ചെ നടപടി എടുക്കാന്‍ സാധിക്കു എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇല്ലാത്ത അധികാരം ഉണ്ടെന്ന് കരുതിയാണ് ഗവര്‍ണര്‍ വി.സി. മാരോട് രാജി ആവശ്യപ്പെട്ടത്. ഇത് കോടതി പോലും അംഗീകരിച്ചില്ല. ഇതു തന്നെ നടപടി നിയമപരമല്ല എന്ന് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് നിര്‍ദ്ദേശം നല്‍കാന്‍ ഇവിടെ സര്‍ക്കാരുണ്ട്. അവരുടെ ജോലി ചെയ്യാന്‍ അവര്‍ക്ക് അറിയാം. അവരെല്ല താനാണ് ഇത് ചെയ്യേണ്ടത് എന്ന വ്യാമോഹം ഉണ്ടെങ്കില്‍ അത് മനസ്സിലിരുന്നാല്‍ മതി.
ഇതില്‍ നിന്ന് വ്യക്തമാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ വളര്‍ച്ച ഇവരെ എത്രത്തോളം അസ്വസ്ഥമാക്കുന്നു എന്നത്. ഗവര്‍ണറുടെ സ്ഥാനത്തിരുന്നു ചാന്‍സിലര്‍ പദവിയിലൂടെ തെറ്റായ നടപടികള്‍ സ്വീകരിക്കാം എന്ന് ചാന്‍സലര്‍ കരുതരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഒരു ശക്തിക്കും തകര്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. . ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ മുന്നേറ്റം എങ്ങനെ തകര്‍ക്കാം എന്നതാണ് ചില കേന്ദ്രങ്ങള്‍ നടത്തുന്ന നീക്കം. നമ്മുടെ നാല് സര്‍വകലാശാലകള്‍ ആദ്യ നൂറിന്റെ പട്ടികയില്‍ ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ ഈ വളര്‍ച്ചയില്‍ അസ്വസ്ഥതരാണ് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായി ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് ഉള്‍പ്പെടെ എതിര്‍പ്പുകള്‍ ഉയരുന്നു. ഇവരുടെ അടിസ്ഥാനരഹിത പ്രചരണങ്ങളില്‍ സര്‍ക്കാര്‍ വീഴില്ലെന്നും കേരളത്തില്‍ വി.സിമാരെ പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ കേന്ദ്ര സര്‍വകലാശാല വി.സിമാരുടെ കാര്യം പരാമര്‍ശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News