തിരുവനന്തപുരം മ്യൂസിയം പരിസരത്ത് യുവതിയെ അതിക്രമിച്ച കേസില്‍ അറസ്റ്റിലായ സന്തോഷ് വൈകൃത സ്വഭാവമുള്ളയാളെന്ന് പൊലീസ്. വിശദമായ ശാസ്ത്രീയ പരിശോധനക്കൊടുവിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു… അതേസമയം, മറ്റൊരു ലൈംഗികാതിക്രമ കേസിലും സന്തോഷിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവുമാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകരമായത്. അക്രമം നടന്ന മ്യൂസിയം പരിസരം മുതല്‍ കുറവന്‍കോണത്ത് പ്രതി അതിക്രമിച്ച് കടന്ന വീട് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഇരുസംഭവങ്ങളിലെയും പ്രതി സന്തോഷ് ആണെന്ന് തെളിഞ്ഞു. രണ്ടിടത്തും പ്രതി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കേസില്‍ നിര്‍ണായകമായി.
തലമൊട്ടയടിച്ച് രൂപ മാറ്റം വരുത്തിയിരുന്നെങ്കിലും ആദ്യ കാഴ്ചയില്‍ തന്നെ സന്തോഷിനെ പരാതിക്കാരി തിരിച്ചറിഞ്ഞു. പ്രതിയെ കുറവന്‍കോണത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. അതേസമയം, മറ്റൊരു ലൈംഗികാതിക്രമ കേസിലും സന്തോഷിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. മാധ്യമങ്ങളിൽ പ്രതിയെ കണ്ട് തിരിച്ചറിഞ്ഞ യുവതിയാണ് പരാതി നൽകിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here