ബലാത്സംഗ കേസില്‍ കെഎസ്.യു നേതാവിനെതിരെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി

ബലാത്സംഗ കേസില്‍ കെഎസ്.യു നേതാവിനെതിരെ പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.  ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിരന്തരം പീഡിപ്പിച്ചെന്നും പെണ്‍കുട്ടിയുടെ മൊഴി. പ്രതി തന്നെ ഒരു  കോണ്‍ഗ്രസ് എംഎല്‍എക്ക് കാഴ്ചവെയ്ക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു. എംഎല്‍എയുടെ താമസസ്ഥലത്തേക്ക് പോകാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടിയുടെ മൊഴി. മുഹമ്മദ് ആഷിക്ക് താമസസ്ഥലത്ത് നിന്ന് മുങ്ങി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പേരൂര്‍ക്കട സിഐ ശ്രമിച്ചെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് ലോ അക്കാഡമിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയും കെ.എസ്.യു യൂണിറ്റ് ഭാരവാഹിയുമായ മുഹമ്മദ് ആഷിക്കിനെതിരെയുള്ള ബലാത്സംഗ കേസില്‍  പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി. അതേ കോളജിലെ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകയുമായ തന്നെ ആഷിക്ക് വഴയിലയിലെ താമസസ്ഥലത്ത് എത്തിച്ച് ബലാസംഗപ്പെടുത്തിയെന്നും,ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടര്‍ച്ചയായി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

പ്രതി തന്നെ ഒരു  കോണ്‍ഗ്രസ് എംഎല്‍എക്ക് കാഴ്ച വയ്ക്കാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി കൈരളി ന്യൂസിനോട് പറഞ്ഞു.എംഎല്‍എയുടെ താമസസ്ഥലത്തേക്ക് പോകാന്‍ നിര്‍ബന്ധിച്ചെന്നും പെണ്‍കുട്ടി പറയുന്നു. എംഎല്‍എ കാണേണ്ട തീരിയില്‍ കാണണമെന്നും പെണ്‍കുട്ടിയോട് പറഞ്ഞു. പക്ഷെ ഇത് നിക്ഷേധിച്ചതോടെ പ്രതിക്ക് പെണ്‍കുട്ടിയോട് വൈര്യാഗ്യമായെന്നും മൊഴി നല്‍കിയിട്ടുണ്ട്.പീഡനംസഹിക്കാതെ വന്നപ്പോള്‍ താന്‍ ബന്ധുക്കളെ വിവരം അറിയിച്ചു. ബന്ധുക്കള്‍ ഇടപെട്ടേതാടെ ആഷിക്കിന് തന്നോട് പകയായെന്നും തന്നെയും കുടുംബത്തെയും തുലക്കുമെന്ന് ഭിഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കി.  അതേസമയം കെ.എസ്.യു. ഭാരവാഹിയുമായ മുഹമ്മദ് ആഷിക്കിനെ കോളജില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രക്ഷോഭം ശക്തമാക്കി. പഠിപ്പുമുടക്കി വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

എന്നാല്‍ പോലീസ് കേസെടുത്തതോടെ മുഹമ്മദ് ആഷിക്ക് താമസസ്ഥലത്ത് നിന്ന് മുങ്ങി. പ്രതിക്കായി  തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News