ADVERTISEMENT
പാറശ്ശാല ഷാരോണ്‍ കൊലപാതക കേസ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസ് കേരളാ പൊലീസ് തന്നെ അന്വേഷിക്കണമെന്നും തമിഴ്‌നാട് പൊലീസിന് കൈമാറരുതെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ ആവശ്യം.നിലവിലെ കേസന്വേഷണത്തിൽ തൃപ്തരാണെന്നും കേസ് മാറ്റില്ലാ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയെന്നും കുടുംബം പറഞ്ഞു.
അതേസമയം, ഷാരോണ്‍ കേസ് കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷിക്കാമെന്നാണ് നിയമോപദേശം. തമിഴ്‌നാടിന് അന്വേഷണം കൈമാറണമെന്ന് നിര്‍ബന്ധമില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പൊലീസും കോടതിയുമാണ്. കേസ് കൈമാറുന്നതില്‍ പ്രതിഭാഗത്തിന്റെ വാദവും നിര്‍ണായകമാണെന്നും നിയമോപദേശത്തില്‍ പറയുന്നു. കേസ് തമിഴ്‌നാട് പൊലീസിന് കൈമാറുന്നത് സംബന്ധിച്ച് ക്രൈംബ്രാഞ്ചാണ് നിയമോപദേശം തേടിയത്.
ഗ്രീഷ്മയുടെ വീട്ടില്‍ വച്ച് കഷായം നല്‍കിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടിയത്. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കില്‍ തമിഴ്‌നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങള്‍ കൈമാറാനായിരുന്നു തീരുമാനം.
പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. എന്നാല്‍ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടിലേക്ക് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം നല്‍കിയതെന്നതിനാലും കേരള പൊലീസിന് കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് വിദദ്ധര്‍ പറയുന്നു. സിആര്‍പിസി 179 പ്രകാരം ഇതിന് നിയമസാധുതയുണ്ടെന്നാണ് വിലയിരുത്തല്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.