പാറശ്ശാല ഷാരോണ്‍ കൊലക്കേസിലെ പ്രതി ഗ്രീഷ്മ ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. നാളെ പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കും
തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഗ്രീഷ്മയുടെ ആരോഗ്യസ്ഥിതി മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതായി കണ്ടതോടെയാണ് ജയിലിലേക്കു മാറ്റിയത്.
കേസിൽ കേരള പൊലീസിന് അന്വേഷണം തുടരാം. കേസ് അന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം. തമിഴ്‌നാട് പൊലീസുമായി സഹകരിച്ച് അന്വേഷിക്കാമെന്നും നിയമോപദേശം ലഭിച്ചു. ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്താനാണ് പോലീസ് നീക്കം.
പ്രതിയുടെ വീട് പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. ഗ്രീഷ്മയെയും കേസിലെ കൂട്ടുപ്രതികളായ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മല്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
കേസ് തമിഴ്‌നാടിന് കൈമാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പുനൽകിയതായി ഷാരോണിന്റെ കുടുംബം അറിയിച്ചിരുന്നു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും ഷാരോണിന്റെ മാതാപിതാക്കൾ പറഞ്ഞു.
അതേസമയം (Sharon)ഷാരോണ്‍ കൊലപാതകത്തിനായി ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ ആയുര്‍വേദ ആശുപ്പത്രിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇവിടെ നിന്ന് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയത്.
ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു. തെളിവ് നശിപ്പിക്കാനായി നിര്‍മ്മല്‍ കുമാര്‍ കൊണ്ടുപോയ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി നിര്‍മ്മല്‍ കുമാര്‍ തന്നെയാണ് കുപ്പി ഉപേക്ഷിച്ചതെന്ന് ഡിവൈഎസ്പി ജോണ്‍സണ്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here