വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ അഞ്ച് അംഗസംഘം മാരകമായി ആക്രമിച്ചു കടലിൽ തള്ളി. ഇടുക്കി രാജാക്കാട് സ്വദേശിയായ അമൽ 22 വയസ്സ് ആണ് ഗുരുതരമായ പരിക്കുകളോടെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് അമലിനെ മാറ്റുകയായിരുന്നു.
ഇന്നലെ രാത്രി 9 മണിയോടു കൂടി അക്രമിസംഘം റിസോർട്ടിന് സമീപത്ത് എത്തി ബഹളം വയ്ക്കുകയും, അസഭ്യം വിളിക്കുകയും . തുടർന്ന് അമൽ എന്താണ് സംഭവം എന്ന് അന്വേഷിക്കാൻ എത്തിയപ്പോഴാണ് ജീവനക്കാരനായ അമലിനെ റിസോർട്ടിന്റെ സമീപത്തുനിന്നും വലിച്ചിഴച്ച് കടൽത്തീരത്ത് കൊണ്ടുപോയി ആയിരുന്നു ആക്രമണം. ബിയർ കുപ്പികൾ ഉപയോഗിച്ച് തലക്കും ദേഹത്തും അടിച്ചു മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു .
തലപൊട്ടി രക്തം വാർന്നു കിടന്ന അമലിനെ കടൽതീരത്ത് മണലിൽ പുതപ്പിച്ച ശേഷമാണ് അക്രമികൾ പിരിഞ്ഞുപോയത്. അക്രമികളിൽ ഒരാൾ ഇതേ റിസോർട്ടിലെ മുൻജീവനക്കാരനായിരുന്നു. ബോധരഹിതനായി മണലിൽ പുതഞ്ഞു കിടന്ന അമലിനെ നാട്ടുകാരാണ് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വർക്കല പോലീസ് അക്രമികളിൽ ഒരാളെ കസ്റ്റഡിയിലെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here