ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പതിനാറുകാരൻ അറസ്റ്റിൽ(arrest). ബെംഗളൂരു കലബുറഗിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ അയൽവാസിയായ കൗമാരക്കാരനാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകിട്ട് അലന്ദ് താലൂക്കിലെ കൊരള്ളി ഗ്രാമത്തിലാണ് പെൺകുട്ടിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
കരിമ്പിൻ പാടത്ത് മൃതദേഹം(deadbody) കിട്ടിയത്. ബലാത്സംഗത്തിനുശേഷം കല്ലുകൊണ്ടിടിച്ചും തുണിയുപയോഗിച്ച് ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസി(police)ന്റെ കണ്ടെത്തൽ. മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു.
പിടിയിലായ കൗമാരക്കാരൻ അശ്ലീല വെബ്‌സൈറ്റുകൾക്ക് അടിമയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി ശൗചാലയത്തിലേക്ക് പോകാനാണ് വീടിന് പുറത്തിറങ്ങിയത്. ഏറെനേരം കഴിഞ്ഞിട്ടും കുട്ടി തിരിച്ചെത്താത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടത്.
പൊലീസിന്റെ അന്വേഷണത്തിൽ സംഭവസ്ഥലത്ത് പതിനാറുകാരന്റെ സാന്നിധ്യമുണ്ടായിരുന്നതായി വ്യക്തമായി. തുടർന്നുനടന്ന ചോദ്യംചെയ്യലിൽ കൗമാരക്കാരൻ കുറ്റംസമ്മതിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here