Delhi: വായു മലിനീകരണം; കെജ്‌രിവാളിനെ ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തി ബിജെപി

ദില്ലി(delhi)യിൽ വായു മലിനീകരണം രൂക്ഷമാകുന്നതുപോലെ എഎപി(aap)യും ബി ജെ പി(bjp)യും തമ്മിലുള്ള രാഷ്ട്രീയ പോരും രൂക്ഷമാവുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ(aravind kejriwal) ഹിറ്റ്ലറുമായിട്ട് താരതമ്യപെടുത്തുകയാണ് ബിജെപി. ഒരു നഗരത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ രണ്ടാമത്തെ ഭരണാധികാരിയാണ് കെജ് രിവാൾ എന്നും ബി ജെ പി ആരോപിച്ചു.

ദീപാവലിക്ക് ശേഷം ദില്ലിയിലെ വായു നിലവാരം അതീവ ഗുരുതരമായി തുടരുകയാണ്. ദില്ലിയിലെ ബി ജെ പി ആസ്ഥാനത്തിന് പുറത്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് കൊണ്ടുള്ള പോസ്റ്റർ ബിജെപി നേതാവ് തജീന്ദർ പാൽ സിംഗ് സ്ഥാപിച്ചു. രാജ്യ തലസ്ഥാനത്തെ വായു നിലവാര സൂചിക 500 കടന്നതിനെ തുടർന്നാണ് പോസ്‌റ്റർ സ്ഥാപിച്ചത്.

തന്റെ നഗരത്തെ ഗ്യാസ് ചേമ്പറാക്കി മാറ്റിയ രണ്ടാമത്തെ ഭരണാധികാരിയാണ് കെജ്‌രിവാൾ എന്നും ഹിറ്റ്‌ലർ ഒന്നാമൻ എന്നുമായിരുന്നു പോസ്റ്ററിലെ വാക്കുകൾ. ദില്ലിയിലെ ജനങ്ങൾ മലീനീകരണം മൂലം മരിക്കുന്നു.

എന്നാൽ കെജ് രിവാൾ രാഷ്ട്രീയ പ്രചാരണങ്ങളുടെ തിരക്കിലാണെന്നും ബി ജെ പി കുറ്റപെടുത്തി.കെജ്രിവാൾ ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിനെ റ തിരക്കിലാണെന്നും മലീനീകരണത്തിൽ നിന്ന് സ്വയം രക്ഷ നേടാൻ ദില്ലിക്കാർ മാസ്ക് ധരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുക് മാണ്ഡവ്യയും ട്വീറ്റ് ചെയ്തു. വായു മലീനീകരണത്തിന് പരിഹാരം കണ്ടെത്താൻ ആയില്ലെങ്കിൽ സാർക്കാർ മാറട്ടേ എന്നാണ് ജനങ്ങളും പറയുന്നത്.

അതേസമയം ഇത് രാഷ്ട്രീയപോരിന്റെ സമയമല്ലെന്നും ഉത്തരേന്ത്യയിലെ മലീനികരണം നിയന്ത്രിക്കാൻ കേന്ദ്രം പ്രത്യേക നടപടികൾ എടുക്കണമെന്നും കെജ്രിവാൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here