തലശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി സിജെഎം കോടതി ആണ് ജാമ്യപേക്ഷ തള്ളിയത്. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് നൽകിയ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജസ്ഥാനി കുടുംബത്തിലെ ആറു വയസുകാരനെ ശിഹ്ഷാദ് ചവിട്ടി തെറിപ്പിച്ചത്. ഇതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. ചവിട്ടേറ്റ ഗണേഷിന്റെ നടുവിന് സാരമായി പരിക്കേറ്റു.
നവംബർ മൂന്നിന് രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം. ശിഹ്ഷാദ് കാർ നിർത്തിയതിനു ശേഷം ടെക്‌സ്‌റ്റൈൽ ഷോപ്പിലേക്ക് സമയത്താണ് ഗണേഷ് ഒരു കൗതുകത്തിന് അവിടെയത്തിക്കുകയും കാറിൽ ചാരി നിൽക്കുകയും ചെയ്തത്. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടു വർഷത്തോളമായി കണ്ണൂരിൽ താമസിക്കുന്ന രാജസ്ഥാനി കുടുംബത്തിലെ അംഗമാണ് ഗണേഷ്.ബലൂൺ വിറ്റ് ഉപജീവനം കഴിക്കുന്നവരാണ് ഗണേഷിന്റെ കുടുംബം. ബാലാവകാശ കമ്മീഷനടക്കം സംഭവത്തിൽ ഇടപെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here