ഇടുക്കി ശാന്തൻപാറയിൽ സി പി ഐ എം പ്രവർത്തകരായ പിതാവിനെയും മകനെയും വീടിനുള്ളിൽ കയറി അക്രമികൾ വെട്ടിപ്പരുക്കേൽപ്പിച്ചു. പരമശിവൻ, മകൻ കുട്ടൻ എന്നിവർക്കാണ് വെട്ടേറ്റത്. ശാന്തൻപാറ സ്വദേശി വിമൽ, ബന്ധു അരവിന്ദൻ എന്നിവർ ഇന്നലെ രാത്രി 11 മണിയോടെ വീടുകയറി ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
പരുക്കേറ്റ ഇരുവരും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ശാന്തൻപാറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ശാന്തൻപാറ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് തൊട്ടിക്കാനം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
കോൺഗ്രസ് പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സിപിഐഎം നേതൃത്വം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം പ്രദേശത്തെ ക്രമസമാധാന അന്തരീക്ഷം തകർക്കാൻ കോൺഗ്രസുകാർ ബോധപൂർവം ശ്രമം നടത്തുകയാണെന്ന് ജില്ലാ സെക്രട്ടറി സി.വി വർഗീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here