RMP:ആര്‍ എം പി യില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു

(RMP)ആര്‍ എം പി യില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. സജീവ പ്രവര്‍ത്തകയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചോറോട് ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ഥിയുമായ കേളോത്ത് ലത ആര്‍ എം പി വിട്ടു. സി.പി.ഐ (എം)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ലതയ്ക്ക് സ്വീകരണം നല്‍കി.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആര്‍ എം പി യിലുണ്ടായ പടലപിണക്കമാണ് ലതയുടെ രാജിയില്‍ കലാശിച്ചത്. ആര്‍ എം പി നേതാവിന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍ ലതയെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി മത്സരിപ്പിച്ചിരുന്നു. ഇവിടെ ലത പരാജയപ്പെട്ടു. പിന്നീട് തുടര്‍ച്ചയായി വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന നടപടികളാണ് ആര്‍ എം പി നേതാക്കളില്‍ നിന്ന് ഉണ്ടായതെന്ന് ലത പറഞ്ഞു. ലതയെപ്പോലെ ഒട്ടേറെ പേര്‍ ആര്‍ എം പി യില്‍ അസ്വസ്ഥരാണ്.

സി.പി.ഐ (എം)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ലതയ്ക്ക് സ്വീകരണം നല്‍കി. വൈക്കിലശ്ശേരി തെരുവില്‍ നടന്ന പരിപാടിയില്‍ കെ. കെ. ശൈലജ ടീച്ചര്‍ ലതയെ സ്വീകരിച്ചു. ഒഞ്ചിയം രക്ത സാക്ഷിത്വത്തിന്റെ 75 വാര്‍ഷികത്തിന്റെ ഭാഗമായി വൈക്കിലശ്ശേരി ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ വേദിയിലായിരുന്നു സ്വീകരണം. ഏതാനും മാസം മുമ്പ് നിരവധി നേതാക്കളും പ്രവര്‍ത്തകരും ആര്‍ എം പി വിട്ട് സി. പി ഐ എമ്മില്‍ ചേര്‍ന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News