ഗവർണർ സ്വീകരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടാണെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു.വിദ്യാർത്ഥി സംഘടനകളെ കുറിച്ച് ഗവർണർ മോശം പരാമർശം നടത്തുന്നു. ബാനറുകളും കൊടി തോരണങ്ങളും വിദ്യാർത്ഥികൾ വയ്ക്കുന്നത് രാജ്ഭവന് ഉള്ളിലല്ലെന്നും അവർ പഠിക്കുന്ന ഇടത്താണെന്നും സാനു പറഞ്ഞു.
ജനാധിപത്യ സ്വാതന്ത്ര്യം വിദ്യാർത്ഥികൾക്കുണ്ട്. കേരളത്തിനേക്കാളും കൂടുതൽ ഗവർണർ തങ്ങുന്നത് ദില്ലിയിലാണ്. വലിയ കോഴ കൈപ്പറ്റിയ ചരിത്രമാണ് ഗവർണറുടേതെന്നും വി പി സാനു വ്യക്തമാക്കി. വീണ്ടും കോഴ കൈപ്പറ്റി വി സി മാരെ നിയമിക്കാനാണോ, RSS കാരെ നിയമിക്കാനാണോ നീക്കമെന്ന് അറിയേണ്ടതുണ്ടെന്നും വി പി സാനു പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here