ശിവസേന നേതാവ് സഞ്ജയ് റാവത്തിന് മുംബൈയിലെ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അഴിമതിക്കേസിൽ കഴിഞ്ഞ മൂന്നരമാസക്കാലമായി ജയിലിൽ കഴിയുകയാണ് അദ്ദേഹം.
ഭവന നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ആഗസ്റ്റ് ഒന്നിനാണ് എൻഫോഴ്സ്മെൻറ് ഡയറക്‌ട്രേറ്റ് രാജ്യസഭാംഗം കൂടിയായ സഞ്ജയ് റാവത്തിനെ ഭാണ്ഡൂപ്പിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. മുംബൈ പോലീസിൻറെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം നടത്തിയ കേസ് ഇഡി ഏറ്റെടുക്കുകയായിരുന്നു.
1034 കോടിയുടെ പത്രചൗൾ ഭൂമി അഴിമതി കേസിലാണ് റാവത്തിനെ ഇ ഡി അറസ്റ്റ് ചെയ്തത്. ഷിൻഡെ പക്ഷത്തോടു തെറ്റിയ ഉദ്ധവ് പക്ഷ ശിവസേനയിലെ വിശ്വസ്തനായ നേതാവ് കൂടിയാണ് സഞ്ജയ് റാവത്ത്.
ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിപദം ഏറ്റെടുത്തതിനു പിന്നാലെയാണ് പത്ര ചൗൾ ഭൂമി കുംഭകോണക്കേസിൽ റാവത്തിനെതിരായ അന്വേഷണം ഇ.ഡി ശക്തമാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here