ADVERTISEMENT
അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് പാർക്കുകളിലും ജിമ്മുകളിലും വിലക്ക്. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ സർക്കാർ സ്ത്രീകളുടെ ഈ അവകാശം എടുത്തു കളഞ്ഞു. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കിയതായാണ് വിവരം. എന്നാൽ ഉത്തരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സർക്കാർ ഇതുവരെ പങ്കുവെച്ചിട്ടില്ല. 2021 ഓഗസ്റ്റിൽ അഫ്ഗാന്റെ ഭരണം താലിബാൻ ഏറ്റെടുത്തത് മുതൽ വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും നിഷേധങ്ങളുമാണ് അഫ്ഗാനിലെ ജനങ്ങൾ അനുഭവിക്കുന്നത്.
സ്ത്രീകൾ പാർക്കിൽ പോകുന്നതിന് ഇനി മുതൽ ചില നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് മാത്രമാണ് താലിബാൻ സർക്കാരിന്റെ വക്താവ് പറഞ്ഞത്. കാബൂളിൽ പാർക്കിൽ പോകുന്ന സ്ത്രീകളെ തടയും. അവിടെ സ്ത്രീകൾക്കൊപ്പം കുട്ടികളെയും പാർക്കിൽ കളിക്കാൻ അനുവദിക്കില്ല. ഇതിന് മുമ്പും സ്ത്രീകൾക്ക് താലിബാൻ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
അതേസമയം, ‘ചെറുമകളോടൊപ്പമാണ് പാർക്കിലെത്തിയത്. എന്നാൽ താലിബാൻ അധികൃതർ പാർക്കിൽ പ്രവേശിക്കാൻ അനുവദിച്ചില്ല, തിരികെ വീട്ടിലേക്ക് മടങ്ങേണ്ടതായി വന്നു.’ പാർക്കിലെത്തിയ ഒരു സ്ത്രീ പറഞ്ഞു. കുറച്ചുകാലം മുമ്പ്, സ്ത്രീകൾ ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങരുതെന്നും ഒരു പുരുഷൻ അവർക്കൊപ്പം ഉണ്ടായിരിക്കണമെന്നും താലിബാൻ ഉത്തരവിട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.