Pothencode:പോത്തന്‍കോട് സദാചാര ഗുണ്ടായിസം;ഒന്നാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

(Pothencode)പോത്തന്‍കോട് വെള്ളാണിക്കല്‍ പാറ സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വെള്ളാണിക്കല്‍ പാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സംഭവത്തിലെ ഒന്നാം പ്രതിയായ മനീഷിനെയാണ് തെളിവെടുപ്പിനെത്തിച്ചത്. സംഭവത്തില്‍ ആകെ മൂന്നു പ്രതികളാണുണ്ടായിരുന്നത്.

ശ്രീനാരായണപുരം സ്വദേശികളായ മനീഷ് (29) അഭിജിത്ത് (24) കോലിയക്കോട് സ്വദേശി ശിവജി (42)എന്നിവരാണ് പ്രതികള്‍.ഇതില്‍ അഭിജിത്തും ശിവജിയും അറസ്റ്റിലായി ജാമ്യത്തിലാണ്. കഴിഞ്ഞ സെപ്തംബര്‍ നാലിനായിരുന്നു സംഭവം. വൈകുന്നേരം മൂന്നു മണിയോടെ സുഹൃത്തുക്കളോടൊപ്പം വെള്ളാണിക്കല്‍പാറ കാണാനെത്തിയ പെണ്‍കുട്ടികളെ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതിന്റെ പേരില്‍ മനീഷിനെ പോത്തന്‍കോട് പൊലീസ് അന്നു തന്നെ അറസ്റ്റു ചെയ്തു സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

സംഭവത്തില്‍ റൂറല്‍ എസ്.പി ഇടപെട്ട് ക്രൈം ബ്രാഞ്ചിന് അന്വേഷണം കൈമാറിയിരുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്. സ്ത്രീത്വത്തെ അപമാനിച്ചതിന് ഉള്‍പ്പെടെയുള്ള കൂടുതല്‍ വകുപ്പുകള്‍ (IPC 354) ചുമത്തിയാണ് പ്രതികളെ പിന്നീട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ മനീഷിന്റെ ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ ക്രൈം ബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു. രണ്ടു ദിവസം മുന്‍പാണ് ജാമ്യം റദ്ദായ മനീഷനെ അറസ്റ്റു ചെയ്തത്. ഒരു ദിവസത്തെ കസ്റ്റഡിയാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. 11.30 ഓടെയാണ് തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചത്. വെള്ളാണിക്കല്‍ പാറയിലും പെണ്‍കുട്ടികളുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News