Venjaramoodu: മദ്യപിച്ചെത്തിയ സംഘം മര്‍ദ്ദിച്ചു; ചികിത്സയിലിരുന്ന വയോധികന്‍ മരിച്ചു

മദ്യപസംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വെഞ്ഞാറമൂട്(Venjaramoodu) ആട്ടുകാല കുന്നും പുറത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി നായര്‍ (75 ) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടാം തീയതിയോടെയാണ് മര്‍ദ്ദനമേറ്റ കൃഷ്ണന്‍കുട്ടി നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അന്നേ ദിവസം വൈകുന്നേരത്തോടെ പ്രദേശവാസികളായ പാച്ചന്‍ എന്ന് വിളിക്കുന്ന ഷിബു, കറുമ്പന്‍ എന്ന് വിളിക്കുന്ന മനു എന്നിവര്‍ മദ്യപിച്ചു എത്തുകയും പ്രദേശത്ത് അസഭ്യം വിളിക്കുകയും ചെയ്തു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന കൃഷ്ണന്‍കുട്ടി നായര്‍ ചീത്ത വിളിക്കരുത് എന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഷിബുവും മനുവും ചേര്‍ന്ന് വയോധികനെ ക്രൂരമായി മര്‍ദ്ദിക്കുകയും, ഉടുതുണി അഴിച്ച് വലിച്ചിഴക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ പിടിച്ചു മാറ്റുകയും, കൃഷ്ണന്‍കുട്ടി നായരെ കന്യാകുളങ്ങര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയും ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ഷിബുവിനെയും മനുവിനെയും വെഞ്ഞാറമൂട് പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്ത് വധശ്രമത്തിന് കേസ് രേഖപ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുകയും കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വയോധികന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here