African Swine Fever: ആഫ്രിക്കന്‍ പന്നിപ്പനി: പന്നികളെ കൊന്നുതുടങ്ങി

പഞ്ചായത്തിലെ ചാലാശേരി പ്രദേശത്ത് ആഫ്രിക്കന്‍ പന്നിപ്പനി(African swine fever) സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികളുടെ ഭാഗമായി പന്നികളെ കൊന്നുതുടങ്ങി. വെള്ളി രാവിലെ മുതല്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. വൈകിട്ടോടെ നൂറിലധികം പന്നികളെ കൊന്ന് കുഴിച്ചിട്ടെന്ന് അധികൃതര്‍ പറഞ്ഞു. കരിമണ്ണൂര്‍ പഞ്ചായത്തിലെ മൂന്ന്, ഇടവെട്ടി, ആലേക്കോട് പഞ്ചായത്തുകളിലെ ഓരോ ഫാമുകളിലേയും പന്നികളെയാണ് ദയാവധത്തിന് വിധേയമാക്കുന്നത്.

മരുന്ന് കുത്തിവച്ച് കൊന്നശേഷം ഭാരം നോക്കും. ശേഷം അവിടെത്തന്നെ 10 അടി താഴ്ചയില്‍ കുഴിയെടുത്ത് സംസ്‌കരിക്കും. പന്നികളെ കൊല്ലുന്നത് രാത്രിയും തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. തൊടുപുഴ തഹസീല്‍ദാരുടെ സാന്നിധ്യത്തിലാണ് നടപടി.

പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിരുന്നു. മറ്റ് പ്രദേശങ്ങളില്‍നിന്ന് മൃഗങ്ങളെ ഇങ്ങോട്ടു കൊണ്ടുവരുന്നതും ഇവിടെനിന്ന് കൊണ്ടുപോകുന്നതും നിരോധിച്ചു. ആഫ്രിക്കന്‍ പന്നിപ്പനി പന്നികള്‍ക്ക് അതിമാരകമാണ്. എന്നാല്‍ മനുഷ്യരിലേക്ക് പടരില്ല. രോഗം ബാധിച്ചിടങ്ങളില്‍ സന്ദര്‍ശന വിലക്കുണ്ട്. 10 കിലോമീറ്റര്‍ ചുറ്റളവ് നിരീക്ഷണ മേഖലയാണ്. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here