ഹിമാചൽ പ്രദേശിൽ(himachalpradesh) വോട്ടെടുപ്പ് ആരംഭിച്ചു. 10 മണി വരെ 5.02% പോളിംഗാണ് രേഖപ്പെടുത്തിയത്. 68 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെയാണ് വോട്ടെടുപ്പ്. ഇത്തവണ ഭരണം നിലനിർത്താൻ ബിജെപിയും, ഭരണം പിടിക്കാൻ കോൺഗ്രസും(congress) ശക്തമായ മത്സരമാണ് കാഴ്ചവക്കുന്നത്.
അതേസമയം ഇത്തവണ തൂക്ക് മന്ത്രിസഭയെന്നാണ് സർവേ റിപ്പോർട്ടുകൾ. കേവല ഭൂരിപക്ഷത്തിന് വേണ്ട 35 സീറ്റ് തികക്കാൻ കോൺഗ്രസിനും ബിജെപിക്കും കഴിയില്ലെന്നാണ് ഭൂരിപക്ഷം സർവേകളും അവകാശപ്പെടുന്നത്. ശക്തമായ ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നതും ബിജെപിയെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.
ഇതോടെയാണ് പ്രധാനമന്ത്രി തന്നെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. ഇത്തവണ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞാൽ അത് 2024 പൊതു തെരഞ്ഞെടുപ്പിലേക്കും ബിജെപിക്ക് ഊർജം പകരും. അത് മുൻനിർത്തി തന്നെയാണ് ബിജെപി നീക്കങ്ങൾ നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here