ഗിനിയയിൽ കുടുങ്ങിയ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള 26 അംഗ സംഘത്തിന്റെ മോചനം ഇനിയും വൈകിയേക്കും .ഗിനിയയില്‍ ബന്ദികളാക്കിയ നാവികരെ കപ്പൽമാർഗം നൈജീരിയയിലേക്ക് കൊണ്ട് പോയി. നൈജീരിയയിൽ എത്തിച്ച ശേഷം നാവികരെ നിയമ നടപടിക്ക് വിധേയമാക്കും.
പടിഞ്ഞാറൻ ആഫ്രിക്കയിലെ ഇക്വട്ടോറിയൽ ഗിനിയിൽ കസ്റ്റഡിയിലുള്ള ‘ ഇന്ത്യക്കാരടക്കമുള്ള 26 ജീവനക്കാരെ നൈജീരിയക്ക് കൈമാറി. ബന്ദികളാക്കിയ നാവികരെയും കൊണ്ട് കപ്പല്‍ നൈജീരിയയിലേക്കു പുറപ്പെട്ടു. നൈജീരിയൻ നാവികസേനയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് കപ്പൽ ഉള്ളത്.
വൻ സൈനിക അകമ്പടിയോടെയാണ് ഇന്നലെ 26 ജീവനക്കാരെയും കപ്പലിനെയും നൈജീരിയിൽ കൊണ്ട് പോയത്. നൈജീരിയയിൽ എത്തിച്ച ശേഷം നാവികരെ രാജ്യത്തെ നിയമ നടപടിക്ക് വിധേയമാക്കും. സമുദ്രാതിർത്തി ലംഘനം, ക്രൂഡ് ഓയിൽ മോഷണം തുടങ്ങിയ ആരോപണങ്ങളാണ് ഹീറോയിക്ക് ഇഡുൻ കപ്പലിനെതിരെ ഉള്ളത്.
അതേസമയം, കപ്പൽ കമ്പനി അന്താരാഷ്ട്ര ട്രൈബ്യൂലിനെ സമീപിച്ച സാഹചര്യത്തിൽ വിഷയം വൈകാതെ പരിഗണിക്കും. ഇക്വിറ്റോറിയൽ ഗിനിയുടെയും നൈജീരിയയുടെയും നിയമവിരുദ്ധ തടവിനെതിരെയാണ് കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ എംബസി തലത്തിൽ നടന്ന ചർച്ച വിജയിച്ചില്ലെന്നാണ് ജീവനക്കാരെ നൈജീരിയയിലേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിൽനിന്ന് വ്യക്തമാകുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here