വികാരനിർഭര നിമിഷങ്ങൾക്കുകൂടിയാണ് കൈരളി ഫീനിക്സ് അവാർഡ് വേദി സാക്ഷ്യം വഹിച്ചത്. അവാർഡ് ജേതാക്കളെ എഴുന്നേറ്റ് നിന്ന് ഹൃദയം നിറഞ്ഞ കയ്യടികളോടെയാണ് സദസ് എതിരേറ്റത്.ഫീനിക്സ് പുരസ്കാര ജേതാക്കളുടെ മാതാപിതാക്കൾക്കുള്ള ആദരവ് കൂടിയായിരുന്നു ചടങ്ങ്.പിന്നാലെ മലയാളത്തിന്റെ മഹാനടന്റെ സ്നേഹാശ്ലേഷം.
വെറും രണ്ട് ദിവസം മാത്രം ആയുസ്സെന്ന് ഡോക്ടർമാർ വിധിയെഴുതുകയും എന്നാൽ ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുകയും ചെയ്ത പതിനൊന്നുകാരി ഹന്നയായിരുന്നു ചടങ്ങിലെ താരം.
സദസിലുണ്ടായിരുന്ന ശോഭനാ ജോർജ് തന്റെ സ്വർണ മോതിരം ഹന്നയ്ക്ക് സമ്മാനിച്ചപ്പോൾ നിറഞ്ഞ കയ്യടി.മകളുടെ ബലത്തിലാണ് താൻ ഇവിടെ നിൽക്കുന്നതെന്ന ഹന്നയുടെ പിതാവിന്റെ വാക്കുകൾ സദസ് ഏറ്റെടുത്തു.
കൂടാതെ ചെയർമാന്റെ പ്രത്യേക പുരസ്കാരത്തിനർഹനായ ഫാസിലും , ഉൾക്കാഴ്ചയുടെ കരുത്തിൽ വലിയ കർഷകയായി മാറിയ ഗീത സലീഷും ആദരിക്കപ്പെട്ടപ്പോൾ ഫീനിക്സ് പുരസ്കാര വേദിയിൽ ധന്യനിമിഷങ്ങളായി മാറി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here