മറുപടി പറയാനില്ലാതെ സതീശന്‍ | G. Sukumaran Nair

എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ ആരോപണങ്ങളിൽ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജയിപ്പിക്കണമെന്ന് പറഞ്ഞ് ഒന്നരമണിക്കൂർ തന്റെ മുന്നിലിരുന്ന ആളാണ് വി.ഡി സതീശനെന്നും, എംഎൽഎയായ ശേഷം സതീശൻ തന്നെ ചീത്തപറഞ്ഞു നടക്കുകയാണെന്നുമാണ് സുകുമാരൻ നായർ തുറന്നടിച്ചത്.

സംഭവത്തിൽ വസ്തുയെന്താണെന്ന് വ്യക്തമാക്കാൻ സതീശൻ തയ്യാറാകണമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ആവശ്യപ്പെടുന്നു.പ്രതിപക്ഷനേതാവിന്റെ മണ്ഡലമായ പറവൂരിലെ എൻഎസ്എസ് താലൂക്ക് യൂണിയൻ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിലാണ് ജി. സുകുമാരൻ നായർ വിഡി സതീശനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് പലതവണ പരസ്യമായി പ്രതികരിക്കുന്ന ആളാണ് വി ഡി സതീശൻ. പക്ഷെ ഇതിനുള്ള മറുപടിയെന്ന നിലയിലാണ് വെല്ലുവിളി സ്വരത്തിലുള്ള സുകുമാരൻ നായരുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചങ്ങനാശേരിയിൽ ഒന്നര മണിക്കൂറോളമാണ് തന്‍റെയടുത്ത് വന്നിരുന്ന് സതീശൻ സംസാരിച്ചതെന്നും സുകുമാരൻ നായർ പറയുന്നു.

മാത്രമല്ല അവിടെയിരുന്ന് കൊണ്ട് താൻ തന്നെ പറവൂരിലെ താലൂക്ക് യൂണിയൻ പ്രസിഡന്റിന് ഫോൺ ചെയ്ത് എല്ലാ വീടുകളിലും പോകണമെന്നാവശ്യപ്പെട്ടെന്നും താലൂക്ക് ഭാരവാഹികളുടെ സാന്നിധ്യത്തിൽ സുകുമാരൻ നായർ വെളിപ്പെടുത്തി. പക്ഷെ സംഭവം നടന്ന് ഒരുദിവസം പിന്നിട്ടിട്ടും വിഡി.സതീശൻ ഇതിനെതിരെ ഒരു മറുപടി പ്രസ്താവനപോലും പുറത്തിറക്കിയില്ല.

സംഭവത്തിൽ വസ്തുയെന്താണെന്ന് വ്യക്തമാക്കാൻ സതീശൻ തയ്യാറാകണമെന്ന് കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കളും ആവശ്യപ്പെടുന്നുണ്ട്. സുകുമാരൻ നായർ കളവ് പറയുന്നതാണെങ്കിൽ സതീശൻ അത് വ്യക്തമാക്കണം. അല്ലെങ്കിൽ വോട്ടിനായി സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങുന്ന ആളെല്ല താനെന്ന പ്രസ്താവനകൾ പിൻവലിക്കണമെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കൾ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News