തെലങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസുമായി ബന്ധപ്പെട്ട് തെലങ്കാന പോലീസ് കൊച്ചിയിലെത്തി.തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പടെയുള്ളവര്‍ ആരോപണം നേരിടുന്ന കേസില്‍, അറസ്റ്റിലായ രാമചന്ദ്രഭാരതിയുടെ സുഹൃത്ത് കൊച്ചിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് തെലങ്കാനപോലീസെത്തിയത്.അന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യുന്നതിന്, രണ്ട്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തെലങ്കാനയില്‍ ടി ആര്‍ എസ് എം എല്‍ എമാരെ കൂറുമാറ്റാന്‍ പണം വാഗ്ദാനം ചെയ്ത കേസന്വേഷണവുമായി ബന്ധപ്പെട്ട് നല്‍ഗോണ്ട എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കൊച്ചിയിലെത്തിയത്.കേസില്‍ നേരത്തെ അറസ്റ്റിലായ രാമചന്ദ്രഭാരതിയുടെ സുഹൃത്ത് കൊച്ചിയിലെ ഒരു സ്വാമിയാണെന്നാണ് വിവരം.സ്വാമിയെ തേടിയാണ് തെലങ്കാന പോലീസ് സംഘം കൊച്ചിയിലെത്തിയത്.കേസില്‍ ഉള്‍പ്പെട്ട സതീഷ് ശര്‍മ്മയെന്ന കാസര്‍കോഡ് സ്വദേശിക്കും സ്വാമിയുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു.
സ്വാമിയുമായി ബന്ധമുള്ള ഏലൂര്‍ സ്വദേശികളായ രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ബി ഡി ജെ എസ് നേതാവ് തുഷാര്‍വെള്ളാപ്പള്ളി ആരോപണം നേരിടുന്ന കേസില്‍ കൊച്ചിയില്‍ ഉള്‍പ്പടെ കൂടുതല്‍ പരിശോധന നടത്താനും തെലങ്കാന പോലീസ് തീരുമാനിച്ചിട്ടുണ്ട്.കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തിയ സംഘം കൊച്ചി പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്.
തെലങ്കാനയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതിക്കു പിന്നിലെ കേന്ദ്രബിന്ദു തുഷാറാണെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്‍റെ ആരോപണം.ടിആർഎസിന്റെ എംഎൽഎമാരെ സ്വാധീനിക്കാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനായ തുഷാറാണെന്നും കെ സി ആര്‍ ആരോപിച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട ചില വീഡിയോയും കെ സി ആര്‍ വാര്‍ത്താസമ്മേളനം നടത്തി പുറത്തുവിട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here