ADVERTISEMENT
കർണാടക(Karnataka)യിൽ സ്‌കൂളുകൾക്ക് കാവിനിറം നൽകാൻ തീരുമാനിച്ച് ബിജെപി സർക്കാർ(bjp government). വിവേകാനന്ദന്റെ പേരിൽ നിർമിക്കുന്ന ക്ലാസ് മുറികൾക്കാണ് കാവിനിറം നൽകാൻ തീരുമാനിച്ചത്. ശിശുദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽനിന്ന് 600 കിലോമീറ്റർ അകലെയുള്ള കൽബുർഗി ജില്ലയിൽ പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം കർണാടകയിലെ സർക്കാർ സ്‌കൂളുകളിൽ 8000 ക്ലാസ് മുറി നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ സമ്പ്രദായം കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബിജെപി സർക്കാരിന്റെ പുതിയ നീക്കം. വിവേകാനന്ദൻ ധരിച്ചത് കാവിവസ്‌ത്രമായതുകൊണ്ടാണ് അതേ നിറം ക്ലാസ് റൂമുകൾക്കും നൽകുന്നതെന്നാണ് ബിജെപിയുടെ വാദം. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വിദ്യാഭ്യാസ സമ്പ്രദായത്തെ കാവിവൽക്കരിക്കാൻ സർക്കാർ ശ്രമിക്കുന്നത്.
അതേസമയം ജൂണിൽ പ്രമുഖ എഴുത്തുകാരുടെ അധ്യായങ്ങൾ ഒഴിവാക്കി പാഠപുസ്തകങ്ങളിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള അധ്യായം ഉൾപ്പെടുത്തിയിരുന്നു. പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിട്ടും ഹെഡ്‌ഗേവാറിനെക്കുറിച്ചുള്ള അധ്യായം സർക്കാർ നീക്കംചെയ്യില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.