കൊല്ലം കളക്ട്രേറ്റിൽ അംഗപരിമിതൻ പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കേരളപുരം സ്വദേശി ഭൈരവനാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. വീടനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാൽ പഞ്ചായത്തിൽ എഗ്രിമെന്റ് വെക്കാൻ നാളിതുവരെ ഭൈരവനും ഭാര്യ സിന്ധുവും തയാറായില്ലെന്ന് വാർഡ് മെമ്പർ സിന്ധു പറഞ്ഞു.
ഭൈരവൻ ഭാര്യ സിന്ധുവുമൊത്ത് കളക്ട്രേറ്റിലെത്തി കയ്യിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.കളക്ടറിന്റെ ഗൺമാൻ ഭൈരവനെ കീഴ്പ്പെടുത്തിയതിനാൽ അനിഷ്ട സംഭവം ഒഴിവായി.2019ൽ വീടിനു വേണ്ടി അപേക്ഷിച്ചു ലിസ്റ്റിൽ പേരു വന്നെങ്കിലും തന്റെ പേര് 2ാം സ്ഥാനത്ത് നിന്ന് 80താം പേര് കാരനായെന്ന് ഭൈരവൻ ആരോപിച്ചു.
കിടക്കാടമില്ലാത്ത തങ്ങൾക്ക് പോകാൻ മറ്റൊരിടമില്ലെന്ന് ഭാര്യ സിന്ധു പറഞ്ഞു. എന്നാൽ പഞ്ചായത്തിൽ എഗ്രിമെന്റ് വെക്കാൻ ഒരാഴ്ചമുമ്പ് നിർദ്ദേശിച്ചെങ്കിലും നാളിതുവരെ ഭൈരവനും സിന്ധുവും തയാറായില്ലെന്ന് വാർഡ് മെമ്പർ പറഞ്ഞു. ഇരുവരേയും പോലീസ് കൊല്ലം ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയരാക്കി.ഭൈരവനെതിരെ പോലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here