മാധ്യമപ്രവര്‍ത്തകരോട് വേറെ വല്ല പണിക്കുംപോകാന്‍ വി ഡി സതീശന്റെ ആക്ഷേപം| VD Satheesan

മാധ്യമപ്രവര്‍ത്തകര്‍ വേറെ വല്ല പണിക്കുംപോകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരിഹാസം. ‘വാര്‍ത്തയൊന്നും കിട്ടിയില്ലെങ്കില്‍ വേറെ വല്ല പണിക്കുംപോവാന്‍ പറ. ഇല്ലാത്ത വാര്‍ത്തയുണ്ടാക്കി എല്ലാവരുടെ അടുത്തും എനിക്ക് എതിരെ പ്രതികരണത്തിന് മൈക്കും പിടിച്ചു ഇറങ്ങിയിരിക്കുകയാ. ഇന്നത്തേക്ക് ഇതു ആയല്ലോ? സര്‍ക്കാരിനെ രക്ഷിക്കാന്‍, സിപിഐ എമ്മിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാ. ഇനി ഇങ്ങനെ വന്നാല്‍ ഇതുപോലെ ശക്തമായ ഭാഷയില്‍ പ്രതികരിക്കും’ -പറവൂരില്‍ പ്രതികരണം തേടി വന്ന വാര്‍ത്താലേഖകരോടാണ് വി ഡി സതീശന്‍ തട്ടിക്കയറിയത്.

കെപിസിസി പ്രസിഡന്റ് സുധാകരന്‍ രാജിസന്നദ്ധത അറിയിച്ച് എഐസിസിക്ക് കത്തു നല്‍കിയതായും അതില്‍ പ്രതിപക്ഷനേതാവിനെക്കുറിച്ച് പരാമര്‍ശം ഉണ്ടെന്ന് അറിയുന്നതായും വാര്‍ത്താലേഖകര്‍ ചോദിച്ചപ്പോഴാണ് വി ഡി സതീശന്‍ കയര്‍ത്തത്. കെ സുധാകരനു തുടര്‍ച്ചയായി നാക്കുപിഴയുണ്ടാകുന്നത് നിസാരമായി കാണാനാകുമോ എന്ന ചോദ്യവും സതീശനെ അസ്വസ്ഥനാക്കി.

അങ്ങനെ ഒരു കത്തില്ലെന്നും കെപിസിസി പ്രസിഡന്റുമായി അഭിപ്രായ വ്യത്യാസമില്ലെന്നും ദിവസവും സംസാരിക്കാറുണ്ടെന്നും സതീശന്‍ പറഞ്ഞു. കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല വിവാദ പരാമര്‍ശം നാക്കുപിഴയാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ടി അംഗീകരിച്ചതാണെന്നും ഇനി അതില്‍ ചര്‍ച്ചയില്ലെന്നും സതീശന്‍ പറഞ്ഞു. സര്‍ക്കാരിനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ അതു വീണ്ടും കുത്തിപ്പൊക്കുകയാണ്. ലീഗ് ആശങ്ക പ്രകടിപ്പിച്ചതില്‍ അസ്വാഭാവികതയില്ലെന്നും കെ സി വേണുഗോപാലും താരിഖ് അന്‍വറും ഞാനും അന്ന് പ്രതികരിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel