മുസ്‌ലിം ലീഗ് അണികളെ വിഡ്ഢികളാക്കുന്നു: ഐ.എന്‍.എല്‍

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ ആര്‍.എസ്.എസ് പ്രീണന വിഷയത്തില്‍ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി നടത്തിയ കരണം മറച്ചില്‍ പ്രബുദ്ധ കേരളത്തെയും അണികളെയും വിഡ്ഡികളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസിനെ വെള്ളപൂശാനും നെഹ്‌റു അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ സംഘപരിവാര്‍ അനുകൂലികളാക്കാനും സുധാകരന്‍ നടത്തിയ ആപല്‍ക്കരമായ നീക്കങ്ങള്‍ ആര്‍ക്കും നിയന്ത്രിക്കാനാവാത്ത നാക്കുപിഴ മൂലമാണെന്ന വിശദീകരണത്തോടെ ലീഗ് നേതൃത്വത്തിന് സമാധാനമായത്രെ. ഒരാളും സുധാകരനെതിരെ മിണ്ടിപ്പോകരുത് എന്ന ശാസനയാണ് നേതൃത്വം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ആത്മവഞ്ചനവയും പിത്തലാട്ടവും ഇനിയും കൊണ്ടുനടക്കാനാവില്ലെന്ന് ലീഗ് നേതാക്കള്‍ക്ക് ഉടനെ മനസ്സിലാവും.

കോണ്‍ഗ്രസിനെ ഇത്രകണ്ട് വര്‍ഗീയവത്കരിക്കുന്നതില്‍ മുസ്‌ലിം ലീഗിന്റെ ആണും പെണ്ണും കെട്ട നിലാപടാണ് വഴിവെച്ചത്. ബാബരി പള്ളി തകര്‍ക്കപ്പെട്ട അവസരത്തില്‍ പി.വി. നരസിംഹ റാവുവിനോട് രാജി ആവശ്യപ്പെട്ടതിനാണ് ഇബ്രാഹിം സുലൈമാന്‍ സേട്ടിനെ ലീഗ് കേരള നേതൃത്വം ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത്. കോണ്‍ഗ്രസ് വിഴുപ്പ് എത്രനാള്‍ കൊണ്ടുനടക്കണമെന്ന് ലീഗണികള്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News