ആറാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ടിറ്റെയുടെ കാനറിപ്പടയ്ക്ക് ആദ്യ മത്സരത്തിൽ എതിരാളി സെർബിയയാണ്. വ്യാഴാഴ്ച രാത്രി 12:30 ന് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ജിയിലാണ് തിയാഗോ സിൽവ നയിക്കുന്ന ബ്രസീൽ . സെർബിയ, സ്വിറ്റ്സർലണ്ട്, കാമറൂൺ എന്നീ ടീമുകളാണ് ബ്രസീലിനൊപ്പമുള്ളത്. സാംബ താളക്കാരുടെ ലോകകപ്പ് പോരാട്ടത്തിന് വ്യാഴാഴ്ച തുടക്കമാകും. വ്യാഴാഴ്ച രാത്രി 12:30 ന് ലുസൈൽ ഐക്കണിക്ക് സ്റ്റേഡിയത്തിൽ സെർബിയക്കെതിരെയാണ് മഞ്ഞക്കിളികളുടെ ആദ്യ മത്സരം. 28 ന് വൈകീട്ട് 3:30 ന് 974 സ്റ്റേഡിയത്തിൽ സ്വിറ്റ്സർലണ്ടിനെതിരെ ബ്രസീൽ രണ്ടാം പോരിനിറങ്ങും.
ഡിസംബർ 2 ന് രാത്രി 12:30 ന് ലുസൈൽ സ്റ്റേഡിയത്തിൽ കാമറൂണിനെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ഡിസംബർ 3 മുതൽ 6 വരെ പ്രീക്വാർട്ടർ മത്സരങ്ങളും ഡിസംബർ 9 നും 10 നും ക്വാർട്ടർ ഫൈനൽ മത്സരങ്ങളും നടക്കും. ഡിസംബർ 13 നും 14നുമാണ് സെമി ഫൈനലുകൾ. ലൂസേഴ്സ് ഫൈനൽ ഡിസംബർ 17 ന് നടക്കും. ഡിസംബർ 18 നാണ് കാൽപന്ത് കളിയിലെ പുതിയ ലോകരാജാക്കന്മാരുടെ പട്ടാഭിഷേകം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here