ഗാസ(gaza)യിലെ അഭയാർഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ ഉൾപ്പെടെ 21 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ജന്മദിനാഘോഷത്തിനിടെ ഗ്യാസ് സിലിണ്ടർ ചോർന്നതാണ് വൻ ദുരന്തത്തിലേക്ക് നയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂറോളമെടുത്ത് തീ നിയന്ത്രണവിധേയമാക്കി.
പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ദുഃഖാചരണമാണ്. ഗാസയിലെ എട്ട് അഭയാർഥി ക്യാമ്പുകളിൽ ഒന്നായ ജബാലിയയിലായിരുന്നു അപകടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here