കാനയില്‍ വീണ് മൂന്നുവയസ്സുകാരന് പരുക്കേറ്റ സംഭവം ദുഃഖകരമെന്ന് കൊച്ചി മേയർ എം.അനിൽകുമാർ.
നേരത്തെ കാന സ്ളാബിട്ട് മൂടാൻ ശ്രമിച്ചിരുന്നുവെന്നും പക്ഷെ ആളുകളുടെ എതിർപിനെത്തുടർന്ന് നടന്നില്ല എന്നും മേയർ പറഞ്ഞു.
അതേസമയം, കുട്ടിയുടെ ചികിത്സാ ചെലവ് നഗരസഭ വഹിക്കാൻ കഴിയുമോയെന്ന് നോക്കുകയാണെന്നും ഇല്ലെങ്കിൽ താൻ വ്യക്തിപരമായി കുട്ടിയുടെ ചികിത്സാചെലവ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടി വീണിടത്ത് ബാരിക്കഡുകൾ സ്ഥാപിക്കും കോടതി പറഞ്ഞതുപോലെ എല്ലായിടത്തും ഈ നടപടി ഉണ്ടാകുമെന്നും കൊച്ചി മേയർ വ്യക്തമാക്കി.
കോട്ടയം സ്വദേശികളായ ഹര്‍ഷന്‍,ആതിര ദമ്പതികളുടെ മകനാണ് അപകടത്തില്‍പ്പെട്ട മൂന്നുവയസ്സുകാരന്‍. കടവന്ത്ര മെട്രോസ്റ്റേഷനിലിറങ്ങി പനമ്പിള്ളി നഗറിലെ വീട്ടിലേക്ക് അമ്മയും കുഞ്ഞും നടന്നു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.അഴുക്കുവെള്ളം കുടിച്ചതിനെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്നമുള്ളതിനാല്‍ കുഞ്ഞ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.എന്നാല്‍ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here