UP:17കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസ്; പ്രതിക്ക് യു.പി പൊലീസിന്റെ വെടിയേറ്റു

17കാരിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് യു.പി പൊലീസിന്റെ വെടിയേറ്റു. ലഖ്‌നോവില്‍ തര്‍ക്കത്തെ തുടര്‍ന്ന് നാലാംനിലയില്‍ നിന്നും ഇയാള്‍ പെണ്‍കുട്ടിയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. വെള്ളിയാഴ്ച നടന്ന യു.പി പൊലീസ് എന്‍കൗണ്ടറിനിടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്.

മുഹമ്മദ് സൂഫിയാന്‍ എന്നയാളാണ് വെടിയേറ്റ് മരിച്ചത്. ഇയാളാണ് നിധി ഗുപ്തയെന്ന 17കാരിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും കുടുംബം പറയുന്നു. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം സൂഫിയാന്‍ ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ഇയാളെ കണ്ടെത്തുന്നവര്‍ക്ക് 25,000 രൂപ ഇനാം യു.പി പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘത്തേയും നിയോഗിച്ചിരുന്നു.

കൊലപാതക കുറ്റത്തിന് പുറമേ നിര്‍ബന്ധിത മതംമാറ്റത്തിന് ശ്രമിച്ചുവെന്ന വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. സൂഫിയാന്‍ കുറേക്കാലമായി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഇരുവരുടേയും ബന്ധമറിഞ്ഞ കുടുംബം ചൊവ്വാഴ്ച സൂഫിയാന്റെ വീട്ടിലെത്തി. അവിടെ തര്‍ക്കമുണ്ടാവുകയും ഇതിനിടെ തുടര്‍ന്ന് പെണ്‍കുട്ടി നാലാംനിലയിലേക്ക് കയറുകയുമായിരുന്നു. പെണ്‍കുട്ടിക്ക് പിന്നാലെ സൂഫിയാനും നാലാം നിലയിലെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കരച്ചില്‍ ശബ്ദം കേട്ടു. കെട്ടിടത്തിന് മുകളില്‍ നിന്നും താഴെ വീണ പെണ്‍കുട്ടിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News