പത്തനംതിട്ട(pathanamthitta) ളാഹയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. കുട്ടിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൊബൈൽ നെറ്റ് വർക്കിന് പ്രശ്നമുള്ള സ്ഥലമാണ് ഇത്. അതിനാൽ തന്നെ അപകടം നടന്നത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.
സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വഴി യാത്ര സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നതായി കണ്ടത്. ആരോഗ്യമന്ത്രി വീണാ ജോർജ് സംഭവസ്ഥലത്തെത്തി. 44 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിലെല്ലാവരെയും രക്ഷപ്പെടുത്തിയതായി മന്ത്രി കൈരളിന്യൂസിനോട് പറഞ്ഞു. അപകടത്തിൽ പെട്ട ബസ് റോഡിൽ നിന്ന് മാറ്റാൻ ശ്രമം നടക്കുകയാണ്. രണ്ട് ക്രെയിനുകളും ഒരു ജെ.സി.ബിയും ഉപയോഗിച്ചാണ് ബസ് മാറ്റാൻ ശ്രമിക്കുന്നത്.
Wayanad: അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു
വയനാട്ടിൽ(wayanad) അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന 4 വയസുകാരൻ മരിച്ചു. മേപ്പാടി നെടുമ്പാല പാറയ്ക്കൽ ജയപ്രകാശിൻ്റെ മകൻ ആദിദേവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദിദേവ്.
കഴിഞ്ഞദിവസമാണ് ആദിദേവിനും അമ്മ അനിലയ്ക്കും അയല്‍വാസിയുടെ വെട്ടേറ്റത്. വ്യക്തി വിരോധം മൂലമാണ് അയല്‍വാസി ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ മേപ്പാടി പൊലീസ് കേസെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here