കൊച്ചി(kochi)യിൽ മോഡലായ 19 കാരിയെ കാറിൽ കൂട്ടമാനഭംഗം ചെയ്ത കേസിൽ കസ്റ്റഡിയിലായ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കും. പീഡനത്തിന് ഇരയായ യുവതിയും പ്രതികളും സുഹൃത്തുക്കളായിരുന്നോ എന്ന് പരിശോധിച്ച് വരികെയാണെന്ന് സിറ്റി പൊലീസ് കമീഷണർ പറഞ്ഞു.
ബലാത്സംഗം, ഗൂഢാലോചന തുടങ്ങി മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . ബിയറിൽ ലഹരി പദാർത്ഥം കലർത്തിയതായി സംശയമുണ്ടെന്ന് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഇതിന് ശേഷമാണ് താൻ ബലാത്സംഗത്തിനിരയായതെന്നും യുവതി മൊഴി നൽകി.
കേസിൽ നാല് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. യുവതിക്ക് ലഹരിമരുന്ന് കൊടുത്തതടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് എറണാകുളം സിറ്റി പോലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു. തന്നെ ബാറിൽ കൊണ്ടുപോയത് സുഹൃത്ത് ഡോളിയാണെന്നും ,മദ്യപിച്ച് അവശയായ താൻ ഡോളിയുടെ നിർദേശ പ്രകാരമാണ് ഡോളിയുടെ സുഹൃത്തുക്കളുടെ കാറിൽ കയറിയതെന്നും യുവതി മൊഴി നൽകി.
കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധിപ് , ഡോളി തുടങ്ങി 4 പ്രതികളെയും ഇവർ സഞ്ചരിച്ച കാറും കഴിഞ്ഞ ദിവസം തന്നെ കസ്റ്റററഡിയിലെടുത്തിരുന്നു.പ്രതികൾ യുവതിയുമായി സഞ്ചരിച്ച കാറിലും ഇവർ പോയ ഹോട്ടലിലും ബാറിലും ഉൾപ്പെടെ പോലീസ് സംഘം പരിശോധന നടത്തും.
ഇക്കഴിഞ്ഞ പതിനേഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് അവശയായ യുവതിയെ കാറിൽ വച്ച് ബലാത്സംഗത്തിനിരയാക്കുകയും പിന്നീട് താമസ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here