Sasi Tharoor: തരൂരിനെ വിലക്കാന്‍ ആര്‍ക്കാണ് ഇത്ര വാശി: എന്‍ എസ് നുസൂര്‍

വര്‍ഗ്ഗീയ ഫാസിസ്സത്തിനെതിരെ ശ്രീ.ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒരു പരിപാടി വച്ചാല്‍ അത് മാറ്റിവെക്കാന്‍ ആര്‍ക്കാണ് ഇത്ര വാശിയെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എസ് നുസൂര്‍. കേരള രാഷ്ട്രീയത്തില്‍ ശശി തരൂരിനെ വിലക്കണം എന്നും ആര്‍ക്കാണ് താല്പര്യമെന്നും എന്‍ എസ് നുസൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

വര്‍ഗ്ഗീയ ഫാസിസ്സത്തിനെതിരെ ശ്രീ.ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒരു പരിപാടി വച്ചാല്‍ അത് മാറ്റിവെക്കാന്‍ ആര്‍ക്കാണ് ഇത്ര വാശി ?

കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ തിരുത്തല്‍ ശക്തിയായിരുന്നു എന്റെ പ്രസ്ഥാനത്തിന് എന്ത് പറ്റി? ഒരേ സമയം കെപിസിസി അധ്യക്ഷന്‍ ശ്രീ കെ.സുധാകരനെയും, ശ്രീ.കെ.സി വേണുഗോപാലിനെയും സംശയത്തിന്റെ ആഴക്കയത്തില്‍ തള്ളി വിടണം എന്നും Dr.ശശി തരൂരിനെ കേരള രാഷ്ട്രീയത്തില്‍ വിലക്കണം എന്നും ആര്‍ക്കാണ് താല്പര്യം ?

അങ്ങനെ ആരുടെയെങ്കിലും തിട്ടുരത്തിന്റെ പേരില്‍ പിന്നോട്ട് പോകുന്ന പ്രസ്ഥാനമായിരുന്നില്ല യൂത്ത് കോണ്‍ഗ്രസ്. കെപിസിസിയും നേതാക്കളും എതിര്‍ത്തിട്ടും കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടതിന്റെ പിറ്റേനാള്‍ ഹര്‍ത്താല്‍ നടത്താന്‍ നട്ടല്ലോടെ തീരുമാനം എടുത്ത ഡീന്‍ കുര്യാക്കോസും സി.ആര്‍ മഹേഷും നേതൃത്വം വഹിച്ച മാതൃക നമുക്കുണ്ട്.

അതിന്റെ പേരില്‍ നൂറുകണക്കിന് കേസുകള്‍ ഒറ്റ ദിവസം കൊണ്ട് ഡീനിന്റെ പേരില്‍ വന്നതും നമുക്കറിയാം. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ ക്രിയാത്മകമായ നിലപാടുകള്‍ ആരുടെ മുന്‍പിലാണ് അടിയറ വച്ചിരിക്കുന്നത്. ബഹുമാന്യരായ നേതാക്കള്‍ ജി. കാര്‍ത്തികേയനേയും , പി ടി തോമസ്സിനെയും പോലുള്ളവരുടെയും ജ്ജ്വലിക്കുന്ന നിലപാടുകളെ നിങ്ങളായി കെടുത്തരുത്.എന്തായാലും ആര് പറഞ്ഞിട്ടാണ് വര്‍ഗ്ഗീയ ഫാസിസ്സത്തിനെതിരെ കാലഘട്ടത്തിന്റെ ശബ്ദമാകേണ്ട യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനം ഈ പരിപാടിയില്‍ നിന്നും പിന്മാറിയതെന്നറിയാന്‍ കെ.പി.സി.സിയ്ക്ക് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്.

ജീര്‍ണ്ണിച്ച ഉപചാപക രാഷ്ട്രീയ കോക്കസിന്റെ ചതികുഴിയില്‍ പെട്ടുപോയ ഒരു ഇര എന്ന നിലയ്ക്ക് ഈ അന്വേഷണം നടക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലങ്കിലും. പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും ഇത് ഉപകരിക്കും എന്ന് പ്രതീക്ഷിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News