ദില്ലി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്ന്റെ പുതിയ ദൃശ്യങ്ങൾ വീണ്ടും പുറത്ത്. തിഹാർ ജയിലിൽ വിഐപി പരിഗണനയിൽ നല്ല ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയിലിൽ മോശം ആഹാരമാണ് മന്ത്രിക്ക് ലഭിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഭാരം കുറഞ്ഞുവെന്ന അവകാശവാദവുമായി ജെയ്ന്റെ അഭിഭാഷകൻ മുൻപ് രംഗത്തെത്തിയിരുന്നു.
മന്ത്രി സത്യേന്ദർ ജെയ്ന്റെ ശരീരഭാരം 28 കിലോയോളം കുറഞ്ഞുവെന്നും മോശം ഭക്ഷണമാണ് തിഹാർ ജയിലിൽ ലഭിക്കുന്നതെന്നുമാണ് ജെയ്ന്റെ അഭിഭാഷകൻ മുൻപ് നടത്തിയ അവകാശവാദം.രണ്ടാമതായി പുറത്തുവന്ന പുതിയ ദൃശ്യങ്ങളിലും വ്യക്തമാണ് തിഹാർ ജയിലിൽ ജെയ്നു ലഭിക്കുന്ന വിവിഐപി പരിഗണന. മന്ത്രി സത്യേന്ദർ ജെയ്ന് ഭാരം കുറഞ്ഞുവെന്ന് അഭിഭാഷകൻ വാദം ഉന്നയിക്കുമ്പോഴും ജയിലിൽ വന്നതിന് ശേഷം 8 കിലോയോളം ഭാരം വർദ്ധിച്ചുവെന്നാണ് ജയിൽ അധികൃതർ അറിയിക്കുന്നത്.
പഴവർഗ്ഗങ്ങളും പോഷക ആഹാരങ്ങളുമാണ് ജെയ്ൻ ജയിലിൽ ലഭിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.അഴിമതിക്കാരന് തിഹാറിൽ റിസോർട്ട് ജീവിതമെന്നും ജയ്നിനെ മന്ത്രി പദത്തിൽ നിന്ന് പുറത്താക്കണമെന്നും ബിജെപി ആരോപിച്ചു. ഈ കഴിഞ്ഞ ദിവസങ്ങളിലാണ് പോക്സോ കേസ് പ്രതിയെ കൊണ്ട് ജെയ്നിനെ മസാജ് ചെയ്യിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.എന്നാല്‍ ഡോക്ടറുടെ നിർദേശ പ്രകാരം നൽകുന്ന ഫിസിയോ തെറപ്പിയാണെന്നും തരംതാഴ്ന്ന രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നുമാണ് ആം ആദ്മി അന്ന് പ്രതികരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here