കൊച്ചിയിൽ മോഡലിനെ കാറിൽ കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

കൊച്ചിയില്‍ മോഡലിനെ കാറിൽ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. രവിപുരത്തെ ബാറിലും സമീപത്തെ ഹോട്ടലിലുമായിരുന്നു തെളിവെടുപ്പ്.ബാറിലെ ജീവനക്കാര്‍ പ്രതികളെ തിരിച്ചറിഞ്ഞു.വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും.

രവിപുരത്തെ ഫ്ലൈ ഹൈ ബാറില്‍ വെച്ചായിരുന്നു മോഡലായ യുവതി കുഴഞ്ഞ് വീഴുകയും പിന്നീട് വാഹനത്തില്‍ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും ചെയ്തത്.ഈ സാഹചര്യത്തിലാണ്
രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ഉള്‍പ്പടെ നാല് പ്രതികളെ രവിപുരത്തെ ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.പ്രതികളെ ബാറിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞു.പെണ്‍കുട്ടിയ്ക്ക് മദ്യം നല്‍കിയതും കുഴഞ്ഞുവീണതുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രതികള്‍ പോലീസിനോട് വിവരിച്ചു.ബാറിലെ തെളിവെടുപ്പിന് ശേഷം സമീപത്തെ മറ്റൊരു ഹോട്ടലിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.ബലാത്സംഗത്തിനു ശേഷം പ്രതികള്‍ ഭക്ഷണം കഴിച്ച ഹോട്ടലിലായിരുന്നു തെളിവെടുപ്പ്.

പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ഇന്‍ഫോപാര്‍ക്കിനു സമീപത്തെ ഹോട്ടലില്‍ ഉള്‍പ്പടെ വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസിന്‍റെ തീരുമാനം.
ഡിംപിള്‍,സുദീപ്,നിഥിന്‍,വിവേക് തുടങ്ങി നാല് പ്രതികളെ കഴിഞ്ഞ ദിവസം മുതല്‍ 5 ദിവസത്തേക്കായിരുന്നു കോടതി, പോലീസ് കസ്റ്റഡിയില്‍ വിട്ടത്.കസ്റ്റഡി കാലാവധി തീരും മുന്‍പ് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം.

അതേസമയം, കൊച്ചിയില്‍ ഓടുന്ന കാറില്‍ മോഡലിനെതിരെ നടന്നത് ക്രൂരമായ ബലാത്സംഗമൊണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഗൂഢാലോചന തതെളിയിക്കാന്‍ പ്രതികളുടെ മൊബൈൽ ഫോണുകൾ അടക്കം പരിശോധിക്കണമെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News