Kochi: മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; തെളിവെടുപ്പ് ഇന്നും തുടരും

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. കൃത്യത്തിനു ശേഷം പെണ്‍കുട്ടിയെ ഇറക്കിവിട്ട കാക്കനാട്ടെ ഹോട്ടലില്‍ ഉള്‍പ്പടെ തെളിവെടുപ്പ് നടക്കും. സംഭവവുമായി ബന്ധപ്പെട്ട പ്രധാന തെളിവുകള്‍ പോലീസിന് ലഭിച്ചിരുന്നു.

പ്രതികളും പീഡനത്തിനിരയായ പെണ്‍കുട്ടിയും മദ്യപിച്ച ബാറിലും ഭക്ഷണം കഴിച്ച ഹോട്ടലിലും എത്തിച്ചാണ് ആദ്യദിവസം തെളിവെടുപ്പ് നടത്തിയത്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന പുരോഗമിക്കുകയാണ്. പ്രതികളും പീഡനത്തിനിരയായ പെണ്‍കുട്ടിയും മദ്യം കഴിക്കുന്നതായി ബാറിലെ ദൃശ്യത്തില്‍നിന്ന് വ്യക്തമായിട്ടുണ്ട്. എല്ലാവരും കഴിക്കുന്നത് ഒരേ മദ്യമാണ്. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയോയെന്നും, കുടിക്കാന്‍ നിര്‍ബന്ധിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ ഇനിയും വ്യക്തമാകണം.

ബാറില്‍ ഉള്‍പ്പെടെ ഇവരെ കണ്ട ചിലരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരില്‍നിന്ന് വിവരങ്ങള്‍ തേടി സാക്ഷികളാക്കാനും നീക്കമുണ്ട്. ചോദ്യം ചെയ്യലുമായി പ്രതികള്‍ സഹകരിക്കുന്നുണ്ടെങ്കിലും ചില ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നില്ല. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. ഉത്തരങ്ങളില്‍ ചില പൊരുത്തക്കേടുകളുള്ളതായും പൊലീസിന് വ്യക്തമായി. നാലാം പ്രതി ഡിംപിളിനെ മാത്രം കേന്ദ്രീകരിച്ചുളള അന്വേഷണമല്ല പുരോഗമിക്കുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

പീഡനത്തിന് ശേഷം യുവതിയെ ഇറക്കിവിട്ട ലോഡ്ജില്‍ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. യുവതിയുടെ വയസ്സ് സംബന്ധിച്ചുളള അവ്യക്തതയും അന്വേഷിച്ച് വരികയാണ്. യുവതിക്ക് 23 വയസ്സില്‍ താഴെയാണെന്ന് തെളിഞ്ഞാല്‍ ബാറിനെതിരെയും നടപടിയുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News